അഗ്വേറൊയും മെസ്സിയുമില്ല, യുവ താരങ്ങളുമായി അർജന്റീനയുടെ ടീം

പ്രമുഖ താരങ്ങൾ ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന.  വിലക്ക് നേരിടുന്ന ലിയോണൽ മെസ്സിയടക്കം പല പ്രമുഖരും ടീമിൽ ഇടം നേടിയിട്ടില്ല. മെസ്സിയെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറൊ, പി.എസ്.ജി താരം ഡി മരിയ എന്നിവരും ടീമിൽ ഇടം നേടിയിട്ടില്ല. അടുത്ത മാസം ചിലിക്കെതിരെയും മെക്സിക്കോക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ.

അതെ സമയം യുവന്റസ് താരം പൗളോ ഡിബാല, ലൗറ്ററോ മാർട്ടിനസ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. യുവ താരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീമിൽ ആദ്യമായി അർജന്റീന ടീമിൽ കളിക്കുന്ന 7 താരങ്ങൾ ഉണ്ട്.  അലക്സിസ് മാക് അലിസ്റ്റർ, ലിയനാർഡോ ബലെർഡി, നിക്കൊളാസ് ഫിഗൽ, ലൂക്കാസ് മാർട്ടിനസ്, നിക്കൊളാസ് ഡോമിൻഗാസ്, ലൂക്കാസ് ഒക്കമ്പോസ്, അഡോൾഫോ ഗൈച് എന്നിവരാണ് ആദ്യമായി അർജന്റീന ടീമിൽ ഇടം പിടിച്ച താരങ്ങൾ.

കോപ്പ അമേരിക്ക സംഘടകരെ വിമർശിച്ചതിന് പിന്നാലെയാണ് സൂപ്പർ താരം ലിയോണൽ മെസ്സിക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ 3 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. സെപ്റ്റംബർ 5ന് ചിലിക്കെതിരെയും സെപ്റ്റംബർ 10ന് മെക്സിക്കോക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ.

Goalkeepers: Esteban Andrada (Boca Juniors), Franco Armani (River Plate) and Agustin Marchesin (Porto).

Defenders: Nicolas Otamendi (Manchester City), German Pezzella (Fiorentina), Leonardo Balerdi (Borussia Dortmund), Marcos Rojo (Manchester United), Lucas Martinez Quarta (River Plate), Gonzalo Montiel (River), Nicolas Figal (Independiente), Nicolas Tagliafico (Ajax).

Midfielders: Marcos Acuna (Sporting CP), Leandro Paredes (Paris Saint-Germain), Guido Rodriguez (Club America), Giovani Lo Celso (Tottenham), Nicolas Dominguez (Velez), Rodrigo De Paul (Udinese), Matias Zaracho (Racing), Roberto Pereyra (Watford), Exequiel Palacios (River Plate), Lucas Ocampos (Sevilla), Manuel Lanzini (West Ham), Alexis Mac Allister (Boca).

Forwards: Joaquin Correa (Lazio), Lautaro Martinez (Inter), Paulo Dybala (Juventus) and Adolfo Gaich (San Lorenzo).

സ്കലോണി അർജന്റീനയുടെ പരിശീലകനായി തുടരും

അർജന്റീനയുടെ പരിശീലകനായി നിലവിലെ കോച്ച് സ്കലോണി തുടരും. 2022 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കാണ് സ്കലോണിയെ പരിശീലകനായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്. താത്കാലിക പരിശീലകനായി സ്കലോണി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കലോണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. സ്കലോണിക്ക് കീഴിൽ അർജന്റീന കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സെമി ഫൈനലിൽ ചാമ്പ്യന്മാരായ ബ്രസീലിനോട് തോറ്റായിരുന്നു അർജന്റീന പുറത്തായത്.

മുൻ പരിശീലകനായിരുന്ന സാംപോളിയുടെ സഹ പരിശീലകനായിരുന്നു സ്കലോണി. റഷ്യൻ ലോകകപ്പിൽ അർജന്റീനയുടെ മോശം പ്രകടനത്തെ തുടർന്ന് സാംപോളി അർജന്റീന പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത് പോയിരുന്നു. തുടർന്നാണ് താത്കാലിക അടിസ്ഥാനത്തിൽ സ്കലോണിയെ അർജന്റീന പരിശീലകനാക്കിയത്.  സെപ്റ്റംബറിൽ ചിലിയുമായും മെക്സിക്കോയുമായും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. 2020 മാർച്ചിൽ തുടങ്ങുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ 2021 നവംബറിലാണ് അവസാനിക്കുക.

ബ്രസീലിന് മുന്നറിയിപ്പുമായി റിവാൾഡോ, മെസ്സി ഉണ്ടെങ്കിൽ എന്തും നടക്കും

കോപ്പ അമേരിക്ക സെമി ഫൈനലിൽ എത്തിയ ബ്രസീലിന് മുന്നറിയിപ്പുമായി ബ്രസീലിന്റെ മുൻ ലോകകപ്പ് ജേതാവ് റിവാൾഡോ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ഫൈനലിൽ അർജന്റീന  വെനെസ്വലയെ തോൽപ്പിച്ചാൽ ബ്രസീലുമായി സെമി ഫൈനലിൽ ഏറ്റുമുട്ടേണ്ടി വരും. കോപ്പ അമേരിക്കയിൽ മെസ്സിക്കും സംഘത്തിനും മികച്ച ഫോം കണ്ടെത്താനായിട്ടില്ലെങ്കിലും മെസ്സിയുള്ള ടീമിനെ ഭയക്കണമെന്നാണ് റിവാൾഡോ പറഞ്ഞത്.

മെസ്സിയുള്ള അർജന്റീനയെ ബ്രസീൽ നേരിടേണ്ടി വന്നാൽ അർജന്റീനയെ തോൽപ്പിക്കുക ബ്രസീലിന് എളുപ്പമാവില്ലെന്ന് റിവാൾഡോ പറഞ്ഞു. വലിയ മത്സരങ്ങളിൽ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും ഇതുപോലെയുള്ള വെല്ലുവിളികൾക്ക് എങ്ങനെ മറുപടി പറയണമെന്ന് മെസ്സിക്ക് അറിയാമെന്നും റിവാൾഡോ പറഞ്ഞു.

മെസ്സിക്ക് അർജന്റീനക്ക് വേണ്ടി കിരീടം നേടികൊടുക്കാനാവാത്തത് നിർഭാഗ്യം കൊണ്ടാണെന്നും റിവാൾഡോ പറഞ്ഞു. 2014ലെ ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലുകളിൽ രണ്ടു തവണ ചിലിക്കെതിരെയും മെസ്സിയെ ഭാഗ്യം തുണച്ചില്ലെന്ന് റിവാൾഡോ പറഞ്ഞു.  2002ൽ ജർമനിക്കെതിരെ ബ്രസീൽ ടീമിന് ലഭിച്ച പോലെയുള്ള ഭാഗ്യം മെസ്സിക്കും അർജന്റീനക്കും ലഭിച്ചില്ലെന്നും റിവാൾഡോ പറഞ്ഞു. രാജ്യത്തിന് കളിക്കുന്നത് ക്ലബ്ബിൽ കളിക്കുന്നതിനേക്കാൾ വ്യത്യസ്തമാണെന്നും കൂടെ കളിക്കുന്ന താരങ്ങൾ മാറികൊണ്ടിരിക്കുമെന്നും ഒരു തുടർച്ച ഉണ്ടാവില്ലെന്നും റിവാൾഡോ പറഞ്ഞു.

100 മത്സരങ്ങൾ പൂർത്തിയാക്കിയ ഹസാർഡിന് ആദരം

ബെൽജിയം ദേശീയ ടീമിന് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കിയ സൂപ്പർ താരം ഏദൻ ഹസാർഡിന് ബെൽജിയൻ ഫുട്ബോൾ അസോസിയേഷന്റെ ആദരം. ഇന്നലെ കസാഖിസ്ഥാനെതിരായ മത്സരത്തിന് മുൻപാണ് 100 മത്സരങ്ങൾ പൂർത്തിയാക്കി ഹസാർഡിനെ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ ആദരിച്ചത്. കഴിഞ്ഞ മാർച്ചിൽ സൈപ്രസിനെതിരെയാണ് ഹസാർഡ് 100 മത്തെ മത്സരം ദേശീയ ടീമിനായി കളിച്ചത്.

തന്റെ 17മത്തെ വയസ്സിലാണ് ഹസാർഡ് ആദ്യമായി ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. ബെൽജിയൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഹസാർഡ് അവർക്ക് വേണ്ടി 30 ഗോളുകളും നേടിയിട്ടുണ്ട്. ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ ബെൽജിയം ഏകപക്ഷീയമായ മൂന്ന് ഗോളുകളക്ക് കസാഖിസ്ഥാനെ തോല്പിച്ചിരുന്നു.  കഴിഞ്ഞ ദിവസമാണ് റെക്കോർഡ് തുകക്ക് ഹസാർഡ് ചെൽസി വിട്ട് സ്പാനിഷ് ടീമായ റയൽ മാഡ്രിഡിൽ എത്തിയത്.

ഖത്തറിനെതിരെ അനായാസ ജയവുമായി ബ്രസീൽ

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ബ്രസീലിന് ജയം. കോപ്പയിലെ ഗസ്റ്റ് ടീമായാ ഖത്തറിനെതിരെയാണ് ഇന്ന് ബ്രസീൽ ജയിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ടിറ്റെയുടെ ബ്രസീലിയൻ ടീം ഇന്ന് ജയിച്ചത്. മത്സരത്തിന്റെ 16 ആം മിനുട്ടിൽ റിച്ചാളിസണ്ണും 24 ആം മിനുട്ടിൽ ഗബ്രിയേൽ ജീസൂസും ഗോളടിച്ചു.

അതേ സമയം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്ത് പോയത് ബ്രസീലിന് തിരിച്ചടിയായി. പരിക്കുമായി മല്ലിടുന്ന നെയ്മറിന്റെ അഭാവം കോപ്പയിൽ ബ്രസീലിന് തിരിച്ചടിയായേക്കും. ഇന്നത്തെ അനായാസ ജയം കോപ്പയ്ക്കായുള്ള ബ്രസീലിയൻ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ഗ്രീസ്മാനടിച്ചു‍, ബൊളീവിയയെ തകർത്ത് ഫ്രാൻസ്

യൂറോ 2020 യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലോകചാമ്പ്യന്മാരായ ഫ്രാൻസ് ബൊളീവിയയെ പരാജയപ്പെടുത്തിയത്. ഫ്രാൻസിന് വേണ്ടി അത്ലെറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മാനും തോമസ് ലെമാറും ഗോളടിച്ചു.

മത്സരം തുടങ്ങി അഞ്ചുമിനുറ്റിൽ തന്നെ ഫ്രാൻസിന് ലീഡ് നൽകാൻ തോമസ് ലെമാറിനായി. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ഗ്രീസ്മാനിലൂടെ ഫ്രാൻസ് വിജയമുറപ്പിച്ചു. രണ്ടാം പകുതിയിൽ സൂപ്പർ താരം എമ്പപ്പെക്ക് പരിക്കേറ്റത് ഫ്രാൻസ് ക്യാമ്പിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ദിദിയെർ ദെശ്ചാമ്പ്സിന്റെ ഫ്രാൻസ് യൂറോ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് H ലെ മത്സരത്തിൽ തുർക്കിയെ ആണ് നേരിടുക. ഇരു രാജ്യങ്ങൾക്കും ആറ് പോയന്റുകൾ വീതമുണ്ട്.

വെറും രണ്ട് മത്സരം, ചൈനയുടെ പരിശീലക വേഷം മതിയാക്കി കന്നവാരോ

ചൈനയുടെ പരിശീലകനായിരുന്ന ക്യാപ്റ്റൻ ഫാബിയോ കന്നവാരോ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. വെറും രണ്ടു മത്സരം പരിശീലിപ്പിച്ചതിനു ശേഷമാണു കന്നവാരോ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുന്നത്. കന്നവാരോക്ക് കീഴിൽ കളിച്ച രണ്ടു മത്സരങ്ങളിലും ചൈന പരാജയപ്പെട്ടിരുന്നു. സ്വന്തം ഗ്രൗണ്ടിൽ തായ്ലൻഡിനോടും ഉസ്‌ബെക്കിസ്ഥാനോടുമാണ് ചൈന പരാജയപ്പെട്ടത്. ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടി കൊടുത്ത ക്യാപ്റ്റനാണ് കന്നവാരോ.

കഴിഞ്ഞ ജനുവരിയിലാണ് ഏഷ്യൻ കപ്പിലെ പരാജയത്തെ തുടർന്ന് പരിശീലകനായിരുന്ന മാഴ്‌സെലോ ലിപ്പി രാജി വെച്ചത്. തുടർന്നാണ് ചൈനീസ് സൂപ്പർ ലീഗിൽ ഗുവാൻസോ എവർഗ്രാൻഡെയുടെ പരിശീലകനായിരുന്ന കന്നവാരോ ചൈനയുടെ പരിശീലക സ്ഥാനം കൂടി ഏറ്റെടുത്തത്. രണ്ടു പരിശീലക ജോലി കൂടി ഒരുമിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ചൈനയുടെ പരിശീലക വേഷം ഒഴിയുന്നതെന്ന് കന്നവാരോ വ്യക്തമാക്കി. അതെ സമയം കഴിഞ്ഞ ജനുവരിയിൽ ടീം വിട്ട ലിപ്പി വീണ്ടും ചൈനയുടെ പരിശീലകനാവാൻ സാധ്യതയുണ്ടെന്നും റിപോർട്ടുകൾ ഉണ്ട്.

ടിം കാഹിൽ വിരമിച്ചു, ഇനി ലക്ഷ്യം പരിശീലക റോൾ

മുൻ ജംഷെഡ്പൂർ എഫ് സി താരവും ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഗോൾ സ്കോററുമായ ടിം കാഹിൽ ക്ലബ്ബ് കരിയറിനോട് വിട പറഞ്ഞു. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഫുട്‌ബോൾ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇനിയുള്ള കാലം ഫുട്‌ബോൾ പരിശീലകനാവുക എന്ന കാര്യവും താരം വ്യക്തമാക്കി.

39 വയസ്സുകാരനായ താരം 2018 ലോകകപ്പോടെയാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്‌. ഇന്ത്യയിൽ മികച്ച 6 മാസങ്ങൾ കളിക്കാൻ ആയെങ്കിലും ഇനി പ്രായം കാരണം കളിക്കാനാവില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കിയ താരം ഇംഗ്ലണ്ടിൽ എവർട്ടൻ, മിൽവാൾ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇംഗ്ലണ്ടിന് പുറമെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബ്ൾക്ക് വേണ്ടിയും കളിച്ച താരം ഓസ്‌ട്രേലിയക്ക് വേണ്ടി 50 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്

ചൈന കപ്പിൽ ചൈനയെ തോൽപ്പിച്ച് തായ്‌ലാന്റ്

ചൈനയിൽ നടക്കുന്ന ചൈന കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരെ ഞെട്ടിച്ച് തായ്ലാന്റ്. ഇന്ന് നടന്ന സെമി ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് തായ്‌ലാന്റ് പരാജയപ്പെടുത്തിയത്. ചനാതിപ് സോങ്ക്രാസിൻ ആണ് തായ്ലാന്റിനായൊ വിജയ ഗോൾ നേടിയത്. ഏഷ്യാ കപ്പിൽ ഉൾപ്പെടെ അടുത്ത കാലത്തായുള്ള ചൈനയുടെ മോശം ഫോമിന്റെ പ്രതിഫലനമായി ഇന്നത്തെ മത്സരം.

ഇന്ന് വിജയിച്ച തായ്ലാന്റിന് ഫൈനൽ ഉറുഗ്വേയോ ഉസ്ബെക്കിസ്ഥാനോ ആകും എതിരാളികൾ. ഇരു ടീമുകളും ആണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്.

മാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ മാർഷ്യൽ 90 മിനുട്ടും കളിച്ചിരുന്നു.  മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റ് എഫ്.എ കപ്പിൽ നിന്ന് പുറത്തായിരുന്നു.

മാർച്ച് 22നും മാർച്ച് 25നും നടക്കുന്ന യൂറോ 2020നുള്ള മൊൾഡോവക്കെതിരായ യോഗ്യത മത്സരങ്ങൾ മാർഷ്യലിന് നഷ്ട്ടമാകും. മാർഷ്യലിന് പകരം അത്ലറ്റികോ മാഡ്രിഡ് താരം തോമസ് ലെമറിനെ ഫ്രാൻസ് ടീമിൽ എടുത്തിട്ടുണ്ട്. ഈ സീസണിൽ 30 മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച മാർഷ്യൽ 11 ഗോളുകളും നേടിയിട്ടുണ്ട്. റഷ്യ ലോകകപ്പിൽ ഫ്രാൻസ് ടീമിൽ സ്ഥാനം നഷ്ട്ടപെട്ട മാർഷ്യൽ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമായിരുന്നു താരത്തെ ഫ്രാൻസ് ടീമിൽ എത്തിച്ചത്.

മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന

റഷ്യ ലോകകപ്പിന് ശേഷം ആദ്യമായി മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി. ഈ മാസം വെനസ്വേലക്കെതിരെയും മൊറാക്കോക്കെതിരെയുമുള്ള മത്സരത്തിൽ മെസ്സി കളിക്കും. റഷ്യ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്. അതിന് ശേഷം അർജന്റീന കളിച്ച ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ മെസ്സി വേണ്ടി കളിച്ചിരുന്നില്ല.

മെസ്സി ടീമിൽ തിരിച്ചെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അഗ്വേറൊക്കും ചെൽസി ഫോർവേഡ് ഹിഗ്വയിനും ഇന്റർ മിലാൻ താരം ഇകാർഡിക്കും ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. പി.എസ്.ജി താരങ്ങളായ ഡി മരിയ, ലിയനാർഡോ പർദേസ്, മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഓട്ടമെന്റി, വെസ്റ്റ് ഹാം താരം ലാൻസീനി, യുവന്റസ് താരം ദിബാല എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

മാർച്ച് 23ന് മാഡ്രിഡിൽ വെനസ്വേലക്കെതിരെ മാഡ്രിഡിൽ വെച്ചും മാർച്ച് 26ന് മൊറാക്കോയെയും നേരിടും.

അർജന്റീന ടീം ഉടൻ, മെസ്സി തിരിച്ചെത്തും

ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്സിയിലെ മടങ്ങി വരവ് ഈ മാസം ഉണ്ടാകും എന്ന് ഉറപ്പായി. മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിനായി അർജന്റീന പ്രഖ്യാപിക്കുന്ന ടീമിൽ ലയണൽ മെസ്സിയും ഉണ്ടാകും എന്ന് അർജ്നറ്റീന പരിശീലകൻ സ്കലോനി അറിയിച്ചു. ലോകകപ്പ് മുതൽ ഇങ്ങോട്ട് അർജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന മെസ്സി സൗഹൃദ മത്സരത്തിലൂടെ ആകും തിരിച്ചുവരിക. വെനിസ്വേലയും മൊറോക്കോയും ആണ് അർജന്റീനയുടെ മാർച്ചിലെ എതിരാളികൾ.

ഈ സീസൺ അവസാനം കോപ അമേരിക്ക ഉള്ളത് കൊണ്ടാണ് മെസ്സി തിരിച്ചെത്തുന്നത്. കോപയിൽ കളിക്കും മുമ്പ് ടീമുമായി ഇണങ്ങാൻ ഇത് സഹായിക്കും എന്ന് മെസ്സി കരുതുന്നു. അർജന്റീനയുടെ സ്ക്വാഡ് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും. രണ്ട് സൗഹൃദ മത്സരങ്ങളിൽ ആദ്യത്തെ മത്സരത്തിൽ മാത്രമെ മെസ്സി കളിക്കാൻ സാധ്യതയുള്ളൂ.

Exit mobile version