“ഫൗളുകൾ നടത്തി പ്രകോപിപ്പിക്കാനുള്ള ചർച്ചിൽ ബ്രദേഴ്സ് ശ്രമം പാളി” – ബിനോ ജോർജ്ജ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന ഐലീഗ് മത്സരത്തിൽ ഫൗൾ ചെയ്യുക ആയിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ ടാക്ടിക്സ് എന്ന് ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ്. ഇന്നലെ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 17 ഫൗളുകൾ ചർച്ചിൽ ബ്രദേഴ്സ് നടത്തിയിരുന്നു. നാലു മഞ്ഞ കാർഡുകളും ചർച്ചിൽ ബ്രദേഴ്സ് താരങ്ങൾ വാങ്ങി. ഇത് ചർച്ചിലിന്റെ ടാക്ടിക്സ് ആയിരുന്നോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ബിനോ ജോർജ്ജ് വിശദീകരണം നൽകിയത്.

ഗോകുലം കേരള എഫ് സിയുടെ താരങ്ങൾക്ക് ദേശീയ ഫുട്ബോളിൽ പരിചയ സമ്പത്ത് കുറവാണ് എന്നതു കൊണ്ട് താരങ്ങളെ എളുപ്പത്തിൽ പ്രകോപിപ്പിക്കാൻ പറ്റുമെന്ന് കരുതിയാണ് ചർച്ചിൽ ബ്രദേഴ്സ് ഫൗളുകൾ ചെയ്തത് എന്ന് ബിനോ ജോർജ്ജ് പറഞ്ഞു. മറ്റു ടീമുകൾ പലതും ഇത്തരം ഫൗളുകൾക്ക് അഗ്രസീവായി തന്നെ തിരിച്ചടി കൊടുത്ത് ചുവപ്പ് കാർഡ് വാങ്ങി കളത്തിൽ പത്തു പേരായി ചുരുങ്ങാറുണ്ട്. അത്തരത്തിൽ ഒരു ശ്രമമായിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റേത്. പക്ഷെ ഞങ്ങളുടെ കളിക്കാർ അതിൽ വീണില്ല എന്നും അത്തരം മാനസികമായ നീക്കങ്ങൾ മറികടക്കാനുള്ള പക്വത ഗോകുലം കേരള എഫ് സി താരങ്ങൾക്ക് ഉണ്ടെന്നും കോച്ച് പറഞ്ഞു.

കോഴിക്കോട് ഇന്നലെ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്.