“പോർച്ചുഗൽ ക്വാർട്ടറിൽ മോശമാകാൻ കാരണം ബ്രൂണോയും ബെർണാഡോയും, റൊണാൾഡോക്ക് അതിൽ ബന്ധം ഇല്ല’

Newsroom

Picsart 22 12 17 12 13 17 838
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ വിമർശകരിൽ ഒരാളായ ഗാരി നെവിൽ റൊണാൾഡോ പോർച്ചുഗലിന്റെ അവസാന മത്സരത്തിൽ കരഞ്ഞു കൊണ്ട് കളം വിടുന്നത് തന്നെയും വേദനിപ്പിച്ചു എന്നു പറഞ്ഞു. ക്രിസ്റ്റ്യാനോ കണ്ണീരോടെ ആ ടണലിലൂടെ നടക്കുമ്പോൾ എനിക്ക് ശരിക്കും അവനോട് സഹതാപം തോന്നി. അതൊരിക്കലും നല്ല ചിത്രമായിരുന്നില്ല. ‘ഞാൻ ഇനി ഒരിക്കലും ഈ ടൂർണമെന്റിൽ കളിക്കാൻ പോകുന്നില്ല’ എന്ന് അവൻ അപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്ന് നിങ്ങൾക്കറിയാം. എന്നും നെവിൽ പറഞ്ഞു.

Picsart 22 12 17 12 16 45 866

റൊണാൾഡോ ലോകകപ്പ് നേടിയില്ല എന്നത് അദ്ദേഹത്തിന്റെ കുറവായി ഞാൻ കാണില്ല. 37-ാം വയസ്സിലും അദ്ദേഹം രാജ്യത്തിനായി ഇറങ്ങുന്നത് ഒരു നേട്ടമാണെന്ന് ഞാൻ പറയും എന്നുൻ നെവിൽ പറഞ്ഞു.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പരാജയപ്പെടാൻ കാരണം റൊണാൾഡോ അല്ല എന്നും ബ്രൂണോയുൻ ബെർണാഡോയും പോലുള്ളവർ തിളങ്ങാത്തത് ആണെന്നും നെവിൽ പറയുന്നു‌. മൊറൊക്കോക്ക് എതിരെ അവസാന അരമണിക്കൂറിൽ പോർച്ചുഗൽ ശരിക്കും ദയനീയമായിരുന്നു. ഇതിൽ റൊണാൾഡോക്ക് പങ്കില്ല. അത് ബെർണാർഡോ സിൽവ ,  ബ്രൂണോ  ഫെർണാണ്ടസ് എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ ഗെയിമിൽ കളിച്ച രീതി ശരിയായിരുന്നില്ല. അവർ വളരെ ഡീപ് ആയാണ് കളിച്ചത്, അവർക്ക് അസാധ്യമായ പാസുകൾക്ക് ശ്രമിക്കുകയും, പന്ത് വശങ്ങളിലേക്ക് വെറുതെ പാസ് ചെയ്യുകയുമായിരുന്നു.

റൊണാൾഡോയെക്കാൾ പോർച്ചുഗൽ എന്ന ടീമാണ് തനിക്ക് നിരാശ നൽകിയത് എന്നും നെവിൽ പറഞ്ഞു.