ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

Wasim Akram

Collagemaker 20221122 022430186 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോളണ്ടിനു ആയിരുന്നു ജയം എങ്കിലും സമീപകാലത്തെ പ്രകടനങ്ങൾ മെക്സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ 8 ലോകകപ്പുകളിൽ തുടർച്ചയായി ഗ്രൂപ്പ് ഘട്ടം കടക്കാനും അവർക്ക് ആയി. ഗോൾ കീപ്പർ ഒച്ചോവ, ആന്ദ്രസ് ഗുഡാർഡോ എന്നിവർക്ക് മെക്സിക്കൻ ജെഴ്സിയിൽ ഇത് അഞ്ചാം ലോകകപ്പ് ആണ്.

മുന്നേറ്റത്തിലെ മികച്ച താരങ്ങൾ ആണ് മെക്സിക്കോയുടെ കരുത്ത്. ഉഗ്രൻ ഫോമിലുള്ള നാപോളി താരം ഹിർവിങ് ലൊസാനോ, ഗോൾ കണ്ടത്താൻ ലേശം ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോൾവ്സിന്റെ റൗൾ ഹിമനസ് എന്നിവർ പോളണ്ട് പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ അയാക്‌സ് താരമായ അൽവാരസും പ്രതിരോധത്തിൽ മറ്റൊരു അയാക്‌സ് താരമായ സാഞ്ചസും മെക്സിക്കൻ കരുത്ത് ആണ്. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചത് അടക്കം നിരവധി വീരഗാഥകൾ ഉള്ള മെക്സിക്കോക്ക് ലോകകപ്പിൽ എന്നും ഫോമിലേക്ക് ഉയരുന്ന ഒച്ചോവയുടെ സാന്നിധ്യവും കരുത്ത് ആണ്.

ഖത്തർ

അതേസമയം കളിച്ച ഏക ലോകകപ്പിൽ മൂന്നു മത്സരവും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത ക്ഷീണം മെക്സിക്കോക്ക് എതിരെ മാറ്റാൻ ആവും റോബർട്ട് ലെവൻഡോസ്കി ഇന്ന് ഇറങ്ങുക. ലെവൻഡോസ്കിക്ക് ഒപ്പം സിലൻസ്കി, മിൽക് തുടങ്ങിയ മികച്ച താരങ്ങളും പോളണ്ട് മുന്നേറ്റത്തിൽ ഉണ്ട്. ഗിലിക്, ബെഡ്നറക്, മാത്യു കാശ് തുടങ്ങിയ അനുഭവ സമ്പന്നരായ പ്രതിരോധം ആണ് ചെസ്നിക്ക് മുന്നിൽ പോളണ്ട് അണിനിരത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നല്ല തുടക്കം കൊണ്ടു മായിച്ചു കളയണം എന്ന ഉദ്ദേശവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോളണ്ട് ടീമിന് ഉണ്ട്. തുല്യശക്തികളുടെ മികച്ച പോരാട്ടം തന്നെ ഇന്ന് ഗ്രൂപ്പ് സിയിൽ ഈ പോരാട്ടത്തിൽ പ്രതീക്ഷിക്കാം.