ഇംഗ്ലണ്ട് തീപ്പൊരി!! ഇറാന്റെ വല നിറച്ച് ലോകകപ്പ് യാത്ര തുടങ്ങി

Newsroom

Picsart 22 11 21 20 25 17 691
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പ്; ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് വമ്പൻ വിജയം. ഇന്ന് ഇറാനെ നേരിട്ട സൗത്ത്ഗേറ്റിന്റെ ടീം രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്‌. യുവതാരം സാക ഇരട്ട ഗോളുകളുമായി സ്റ്റാർ ആയപ്പോൾ ജൂഡ് ബെല്ലിങ്ഹാം, സ്റ്റെർലിംഗ്, റാഷ്ഫോർഡ്, ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിനായി ഗോൾ നേടി‌.

ഇന്ന് അൽ റയ്യാനിൽ ഇംഗ്ലണ്ട് പ്രതീക്ഷിച്ചത് പോലെ ഒരു ഡിഫൻസീവ് ടാക്ടിക്സുമായി വന്ന ഇറാനെയാണ് കാണാൻ ആയത്. തുടക്കം മുതൽ ഇറാന്റെ നീക്കങ്ങൾ എങ്ങനെ തടയാം എന്നതിൽ ആയിരുന്നു മുൻ ഏഷ്യൻ ചാമ്പ്യന്മാരുടെ ശ്രദ്ധ. നാലാം മിനുട്ടിൽ ഒരു കോർണറിൽ ഹാരി മഗ്വയറിനെ ചെഷ്മി പിടിച്ചു വലിച്ചു താഴെ ഇട്ടെങ്കിലും പെനാൾട്ടി വിധിക്കാൻ റഫറിയോ വാറോ തയ്യാറായില്ല.

മത്സരം 10 മിനുട്ട് എത്തും മുമ്പ് ഇറാന് അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ബെയ്റന്വന്ദിനെ നഷ്ടമായി. ഒരു കൂട്ടിയിടിയിൽ മൂക്കിന് പരിക്കേറ്റ താരം കളി തുടരാൻ ശ്രമിച്ചു എങ്കിലും അവസാനം സബ്ബായി പോകേണ്ടി വന്നു. പകരം ഹൊസേനി വലയ്ക്ക് മുന്നിൽ എത്തി.

Picsart 22 11 21 19 12 19 967

മത്സരത്തിന്റെ 29ആം മിനുട്ടിൽ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ നല്ല അവസരം വന്നത്. പെനാൾട്ടി ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് സാക നൽകിയ ക്രോസ് നിയർ പോസ്റ്റിലേക്ക് റൺ ചെയ്ത മേസൺ മൗണ്ടിനെ കണ്ടെത്തി. പക്ഷെ മൗണ്ടിന്റെ ഷോട്ട് സൈഡ് നെറ്റിംഗ് ആയി മാത്രമെ മാറിയുള്ളൂ.

മൂന്ന് മിനുട്ടുകൾക്ക് ശേഷം ഒരു സെറ്റ് പീസിലെ മഗ്വയറിന്റെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി മ്യതും സ്കോർ ഗോൾ രഹിതമായി തുടരാൻ കാരണം ആയി. പക്ഷെ അധിക നേരം ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ ഇറാനായില്ല.

36ആം മിനുട്ടിൽ ഇടതുവിങ്ങിൽ നിന്ന് ലൂക് ഷോ നൽകിയ ക്രോസ് ഹെഡ് ചെയ്ത് ജൂഡ് ബെല്ലിങ്ഹാം ഗോൾ ആക്കു മാറ്റി. ടീനേജ് താരത്തിന്റെ ഇംഗ്ലീഷ് കരിയറിലെ ആദ്യ ഗോൾ. സ്കോർ 1-0.

ലോകകപ്പ് 192201

മത്സരം ആദ്യ പകുതിയുടെ അവസാനത്തിലേക്ക് അടക്കുന്നതിന് ഇടയിൽ സാകയിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. ഈ ഗോൾ കോർണറിൽ നിന്നായിരുന്നു. കോർണറിലെ മഗ്വയറിന്റെ ഹെഡർ സാകയെ കണ്ടെത്തുക ആയിരുന്നു. സാക വലയും കണ്ടെത്തി. ഇംഗ്ലണ്ട് അവിടെയും നിർത്തിയില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഹാരു കെയ്ൻ നൽകിയ പാസ് വലയിൽ എത്തിച്ച് സ്റ്റെർലിംഗും പാർട്ടിയിൽ ചേർന്നു. ആദ്യ പകുതിയിൽ തന്നെ 3-0ന് മുന്നിൽ.

20221121 202711

രണ്ടാം പകുതിയിലും ഇറാന് കാര്യങ്ങൾ എളുപ്പമായില്ല. 62ആം മിനുട്ടിൽ സ്റ്റെർലിംഗിൽ നിന്ന് പന്ത് വാങ്ങി മുന്നേറിയ ആഴ്സണൽ താരം സാക ഇറാൻ ഡിഫൻസിന് മുന്നിൽ നൃത്തം വെച്ച ശേഷം തൊടുത്ത ഷോട്ടും ഗോളായി. സാകയുടെ രണ്ടാം ഗോൾ. ഇംഗ്ലണ്ടിന്റെ നാലാം ഗോൾ.

ഇതിനു ശേഷം 65ആം മിനുട്ടിൽ തരെമിയിലൂടെ ഒരു ഗോൾ ഇറാൻ മടക്കി എങ്കിലും അത് വെറും ആശ്വാസ ഗോൾ മാത്രം ആയി. 71ആം മിനുട്ടിൽ സബ്ബായി എത്തിയ മാർക്കസ് റാഷ്ഫോർഡ് പിച്ചിൽ എത്തി 26 സെക്കൻഡുകൾ കൊണ്ട് വല കണ്ടപ്പോൾ കളി 5-1 എന്നായി‌. കളി പൂർണ്ണമായും ഇറാൻ കൈവിട്ട നിമിഷം.

Picsart 22 11 21 20 25 55 257

89ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ പാസ് സ്വീകരിച്ച് ഗ്രീലിഷ് ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി. ഇതിനേക്കാൾ ഗോളുകൾ നേടാൻ ഇംഗ്ലണ്ട് ഇന്ന് സൃഷ്ടിച്ചിരുന്നു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് തരെമി ഇറാന്റെ പരാജയം ഭാരം കുറച്ചു.

മഗ്വയറിന് പരിക്കേറ്റതും ഹാരി കെയ്ൻ ഗോൾ നേടിയില്ല എന്നതും മാത്രമാകും ഇംഗ്ലണ്ടിന്റെ ഇന്നത്തെ വിഷമം. ഇനി വെയിൽസും അമേരിക്കയുമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉള്ളത്.