
കേരളത്തിലേക്ക് ആദ്യമായി ഫിഫ ലോകക്കപ്പ് വിരുന്നെത്തിയ ആവേശത്തിൽ ആണ് ഫുട്ബാൾ ആരാധകർ, എന്നാൽ ഈ ആവേശത്തെ എല്ലാം ചോർത്തുന്ന വിധത്തിലാണ് 13ആം തിയതി കേരളത്തിൽ ഹർത്താൽ ആണെന്ന വാർത്ത ഫുട്ബാൾ പ്രേമികൾക്കിടയിൽ എത്തിയിരിക്കുന്നത്. ആറ്റു നോറ്റു കിട്ടിയ ലോകകപ്പ് കാണാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് ഫുട്ബാൾ ആരാധകർ.
പതിമൂന്നിനു നടക്കുന്ന ഹർത്താലിൽ നിന്നും പാൽ, പത്രം, ആശുപത്രി, ഫിഫ വേൾഡ് കപ്പ് എന്നിവയെ ഒഴിവാക്കുമെന്ന് രമേഷ് ചെന്നിത്തല.
— Dinkan (@Dinkan_) October 4, 2017
ഫിഫ അണ്ടർ 17 വേൾഡ്കപ്പ് മത്സരം നടക്കുന്ന ഒക്ടോബർ 13ന് തന്നെ കൃത്യം ഹർത്താൽ പ്രഖ്യാപിച്ച യൂ ഡി എഫ്ന് അഭിവാദ്യങ്ങൾ .#UDF#Hartal#FIFAU17WC
— അര കിറുക്കൻ (@arakirukkan) October 4, 2017
വൺ മില്യൺ ഗോളിൽ ഗോളടിച്ച് ലോകകപ്പിനെ വരവേറ്റ പ്രതിപക്ഷ നേതാവ് കൊച്ചിയിൽ രണ്ട്മത്സരം നടക്കുന്ന ഒക്ടോബർ 13ന് ഹർത്താൽ പ്രഖ്യാപിച്ച് മാതൃകയായി.
— സുകു (@iamvcv) October 4, 2017
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ് 13 ആം തിയതി കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 13ആം തിയതി കലൂരിൽ രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്, സ്പെയിൻ ഉത്തര കൊറിയയെയും ജർമനി ഗ്വിനിയയെയും ആണ് നേരിടുക.
കേരളത്തിന്റെ കായിക രംഗത്ത് വളരെ നിർണായകമായ ഒരു ദിവസം തന്നെ ഹർത്താൽ നടത്താൻ കോൺഗ്രസ് തീരുമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണുള്ളത്. കോൺഗ്രസ് ഹർത്താലിൽ നിന്നും പിന്മാറണം എന്നും ആരാധകർ ആഹ്വാനം ചെയുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial