‘കോപ്പ അമേരിക്ക ഫൈനലിൽ എന്ത് സംഭവിച്ചാലും അത് അർജന്റീനക്ക് ആയുള്ള അവസാന മത്സരം ആയിരിക്കും’ ~ ഡി മരിയ

ജൂലൈ 15 നു നടക്കുന്ന കോപ്പ അമേരിക്ക ഫൈനൽ അർജന്റീന ജേഴ്‌സിയിലെ തന്റെ അവസാന മത്സരം ആയിരിക്കും എന്ന് പ്രഖ്യാപിച്ചു ഏഞ്ചൽ ഡി മരിയ. നേരത്തെ തന്നെ ഈ കോപ്പ അമേരിക്കക്ക് ശേഷം താൻ രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിരമിക്കും എന്നു 36 കാരനായ അർജന്റീന താരം പറഞ്ഞിരുന്നു. നേരത്തെ ലോകകപ്പ് കഴിഞ്ഞു വിരമിക്കും എന്നു പറഞ്ഞ താരം പിന്നീട് തീരുമാനം മാറ്റുക ആയിരുന്നു. എന്നാൽ നിലവിൽ ഫൈനൽ തന്റെ അവസാന മത്സരം ആണെന്ന് താരം വ്യക്തമാക്കി. കളിക്ക് മുമ്പ് തനിക്ക് വേണ്ടി ഫൈനലിൽ എത്തണം എന്നു മെസ്സി പറഞ്ഞത് ആയി വ്യക്തമാക്കിയ ഡി മരിയ കൂടെയുള്ള താരങ്ങളിൽ അഭിമാനം ഉണ്ടെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിനു ആയി അവസാന മത്സരം കളിക്കാൻ താൻ മാനസികമായി തയ്യാറല്ല പക്ഷെ ഇതാണ് സമയം ഫൈനലിൽ എന്ത് സംഭവിച്ചാലും തനിക്ക് തല ഉയർത്തി മടങ്ങാം എന്നു ഡി മരിയ പറഞ്ഞു.

ഇത് വരെ താൻ രാജ്യത്തിനു ആയി എല്ലാം നൽകിയത് ആയി പറഞ്ഞ ഡി മരിയ തന്റെ ജീവൻ തന്നെ രാജ്യത്തിനു ആയി നൽകിയാണ് എന്നും അർജന്റീന ജേഴ്സിയിൽ കളിച്ചത് എന്നും കൂട്ടിച്ചേർത്തു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നത് ആയും താരം കാനഡക്ക് എതിരായ സെമിഫൈനൽ വിജയ ശേഷം കൂട്ടിച്ചേർത്തു. അർജന്റീനക്ക് ആയി ലോകകപ്പ് ഫൈനൽ, കോപ്പ അമേരിക്ക ഫൈനൽ, ഫൈനലിസിമ ഫൈനൽ, ഒളിമ്പിക്സ് ഫൈനൽ എന്നിവയിൽ ഗോൾ അടിച്ചു കിരീടം ഉയർത്തിയ ഡി മരിയ മെസ്സിക്ക് ഒപ്പം ഈ കാലത്ത് അർജന്റീനയുടെ നേട്ടങ്ങളിൽ നിർണായക പങ്ക് തന്നെയാണ് വഹിച്ചത്. ഡി മരിയക്ക് ആരാധകർ കണ്ണീരോടെയാവും യാത്ര പറയുക. കോപ്പ അമേരിക്ക കിരീടം ഉയർത്തി കളം വിടാൻ ആവും ഡി മരിയയും അർജന്റീന ടീമും ഫൈനലിൽ ഇറങ്ങുക എന്നുറപ്പാണ്.

രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ ഇനി മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം

രാജ്യാന്തര ഫുട്‌ബോൾ ഗോൾ വേട്ടയിൽ ഇറാനിയൻ ഫുട്‌ബോൾ താരം അലി ദെയിയുടെ റെക്കോർഡ് മറികടന്നു ലയണൽ മെസ്സി. തന്റെ 186 മത്തെ മത്സരത്തിൽ 109 മത്തെ ഗോൾ ആണ് മെസ്സി ഇന്ന് കോപ്പ അമേരിക്ക സെമിഫൈനലിൽ 80,000 ത്തിനു മുകളിൽ കാണികൾക്ക് മുമ്പിൽ കാനഡക്ക് എതിരെ നേടിയത്. 212 കളികളിൽ നിന്നു 130 ഗോളുകൾ നേടിയ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് രാജ്യാന്തര മത്സരങ്ങളിൽ അർജന്റീന ക്യാപ്റ്റനെക്കാൾ ഗോളുകൾ നേടിയ ഏക താരം. ആറാം കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾ കണ്ടത്തിയ മെസ്സി, നാലു ലോകകപ്പിലും അർജന്റീനക്ക് ആയി ഗോളുകൾ നേടിയിട്ടുണ്ട്.

10 പ്രധാന രാജ്യാന്തര ടൂർണമെന്റുകളിൽ രാജ്യത്തിനു ആയി ഗോൾ നേടുന്ന ഏക താരമായും ലയണൽ മെസ്സി മാറി. കോപ്പ അമേരിക്കയിൽ മെസ്സിയുടെ 14 മത്തെ ഗോൾ ആയിരുന്നു ഇത്‌. ലോകകപ്പ്, കോപ്പ അമേരിക്ക, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, കോപ്പ ഡെൽ റെ, അണ്ടർ 20 ലോകകപ്പ് എന്നീ സെമിഫൈനലുകളിൽ മെസ്സി ഗോൾ കണ്ടെത്തിയിട്ടുള്ള മെസ്സിക്ക് ഇന്ന് മറ്റൊരു സെമിഫൈനൽ ഗോൾ ആയി ഇത്. ജൂലൈ 15 നടക്കുന്ന കോപ്പ അമേരിക്ക ഫൈനൽ അർജന്റീനക്ക് ആയി മെസ്സിയുടെ റെക്കോർഡ് എട്ടാം ഫൈനൽ ആണ്. ഉറുഗ്വേ, കൊളംബിയ ടീമുകളിൽ ആരു ഫൈനലിൽ വന്നാലും കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ ഒരുങ്ങിയാവും മെസ്സിയും അർജന്റീനയും എത്തുക എന്നുറപ്പാണ്.

ഗോളുമായി മെസ്സിയും ആൽവാരസും, അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

കോപ്പ അമേരിക്ക സെമിഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു നിലവിലെ ചാമ്പ്യന്മാർ ആയ അർജന്റീന ഫൈനലിൽ. ക്യാപ്റ്റൻ ലയണൽ മെസ്സിയും മുന്നേറ്റനിര താരം ജൂലിയൻ ആൽവാരസും ആണ് അർജന്റീനക്ക് ആയി ഗോളുകൾ നേടിയത്. നന്നായി കളിച്ച കാനഡക്ക് പക്ഷെ തുടക്കത്തിൽ എമി മാർട്ടസിനെ പരീക്ഷിക്കാൻ ആയില്ല. തുടർന്ന് 22 മത്തെ മിനിറ്റിൽ ഡി പോളിന്റെ മികച്ച പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ കനേഡിയൻ ഗോൾ കീപ്പറെ മറികടന്ന ആൽവാരസ് ആണ് അർജന്റീനക്ക് മത്സരത്തിൽ മുൻതൂക്കം നേടി നൽകിയത്. ലൗടാരോ മാർട്ടിനസിനെ ബെഞ്ചിൽ ഇരുത്തി തന്നെ കളിപ്പിച്ചതിനു സ്‌കലോണിക്ക് ഗോളിലൂടെ തന്നെ ആൽവരസ് നന്ദി അറിയിച്ചു.

തുടർന്നും അവസരങ്ങൾ സൃഷ്ടിച്ച അർജന്റീനക്ക് പക്ഷെ ആദ്യ പകുതിയിൽ തുടർന്ന് ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ഉതിർത്ത ഷോട്ട് ഗോളിലേക്ക് തിരിച്ചു വിട്ട ലയണൽ മെസ്സി അർജന്റീന ജയം പൂർത്തിയാക്കുക ആയിരുന്നു. ടൂർണമെന്റിലെ മെസ്സിയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ഗോളിനായി അധ്വാനിച്ചു കളിക്കുന്ന കാനഡയെ ആണ് കാണാൻ ആയത്. പലപ്പോഴും അർജന്റീന പ്രതിരോധത്തിലെ മോശം പാസുകളും അവർക്ക് സഹായം ആയി. എന്നാൽ ഒരിക്കൽ ഒഴിച്ചാൽ എമി മാർട്ടിനസിനെ നന്നായി പരീക്ഷിക്കാൻ പോലും ജെസി മാർഷിന്റെ ടീമിന് ആയില്ല. ഫൈനലിൽ കൊളംബിയ, ഉറുഗ്വേ മത്സര വിജയിയെ ആണ് അർജന്റീന നേരിടുക.

മഞ്ഞ കാർഡ് കിട്ടിയാൽ ഫൈനൽ നഷ്ടമാകുന്ന അർജന്റീന താരങ്ങൾ

നാളെ പുലർച്ചെ നടക്കുന്ന കോപ അമേരിക്ക സെമിയിൽ അർജന്റീന കാനഡയെ നേരിടാൻ ഇരിക്കുകയാണ്. രണ്ട് അർജന്റീന താരങ്ങൾക്ക് ആണ് സെമിയിൽ ഇറങ്ങുമ്പോൾ സസ്പെൻഷൻ ഭീഷണി ഉള്ളത്.

നിക്കോളാസ് ടാഗ്ലിയാഫിക്കോയും നിക്കോളാസ് ഗോൺസാലസും ആണ് സസ്‌പെൻഷനിൽ നിന്ന് ഒരു മഞ്ഞ കാർഡ് അകലെ നിൽക്കുന്നത്. നിലവിൽ മഞ്ഞക്കാർഡിലുള്ള രണ്ട് അർജൻ്റീന താരങ്ങളാണ് ടാഗ്ലിയാഫിക്കോയും ഗോൺസാലസും. കാനഡയ്‌ക്കെതിരെ മഞ്ഞ ലഭിച്ചാൽ ഇരുവർക്കും കോപ്പ അമേരിക്ക ഫൈനലോ അല്ലെങ്കിൽ മൂന്നാം സ്ഥാന മത്സരമോ നഷ്ടമാകും.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെതിരെ ആയിരുന്നു ഇരു താരങ്ങൾക്കും മഞ്ഞക്കാർഡ് ലഭിച്ചത്.

മെസ്സിക്ക് പരിക്കില്ല, കോപ അമേരിക്ക സെമിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകും

കോപ അമേരിക്ക സെമി ഫൈനലിൽ നാളെ അർജന്റീന ഇറ‌ങ്ങുമ്പോൾ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പരിശീലകൻ സ്കലോണി വ്യക്തമാക്കി. അവസാന മത്സരത്തിൽ മെസ്സിക്ക് ചില ടാക്കിളുകൾ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അർജന്റീന ആരാധകർക്ക് ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്ക് പരിക്ക് ഇല്ല എന്നും പൂർണ്ണ ആരോഗ്യവാൻ ആണെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു.

ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും എന്നും മെസ്സിയെയും ഡി മരിയയെയും ആദ്യ ഇലവനിൽ ഇറക്കാൻ ആണ് ഞങ്ങൾ ആലോചിക്കുന്നത് എന്നും സ്കലോണി പറഞ്ഞു. ഈ ടൂർണമെന്റിലേക്ക് വരുമ്പോൾ ഫൈനൽ ആയിരുന്നു ലക്ഷ്യം. ഇനി ഒരു ചുവട് കൂടെ കടന്ന് ഫൈനലിൽ എത്താൻ ആകുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും സ്കലോണി പറഞ്ഞു.

നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അർജന്റീന കാനഡയെ ആണ് കോപ അമേരിക്ക സെമി ഫൈനലിൽ നേരിടുന്നത്.

അറോഹോക്ക് കോപ അമേരിക്ക സെമി നഷ്ടമാകും, രണ്ട് മാസത്തോളം പുറത്ത്

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ പരിക്കേറ്റ റൊണാൾഡ് അറോഹോ അടുത്ത 6 മുതൽ 8 ആഴ്ച വരെ കളിക്കില്ല എന്ന് റിപ്പോർട്ട് ‌ ഉറുഗ്വേക്കും ബാഴ്‌സലോണക്കും വലിയ തിരിച്ചടിയാണ് ഇത്. ഈ ടൂർണമെൻ്റിലുടനീളം ഉറുഗ്വേക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ച അറോഹോ സെമിയിൽ കൊളംബിയയെ നേരിടാൻ ഉണ്ടാകില്ല എന്ന് ഉറുഗ്വേ സ്ഥിരീകരിച്ചിട്ടുണ്ട്.

സെൻട്രൽ ഡിഫൻഡർക്ക് ബാഴ്സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിൻ്റെ തുടക്കവും നഷ്‌ടമാകും എന്നു ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അറോഹോ.

ബ്രസീൽ വീണു!! ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ

കോപ അമേരിക്കയിൽ ഉറുഗ്വേ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വേ ബ്രസീലിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു വിജയം. ഇനി ഉറുഗ്വേ കൊളംബിയയെ ആകും സെമി ഫൈനലിൽ നേരിടുക.

ഇന്ന് തുടക്കം മുതൽ ഒപ്പത്തിനൊപ്പം ഉള്ള പോരാണ് ഉറുഗ്വേക്കും ബ്രസീലിനും ഇടയിൽ കാണാൻ ആയത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ അവസരങ്ങൾ തടയുന്നതിൽ ആയിരുന്നു ടീമുകളുടെ ശ്രദ്ധ. ഉറുഗ്വേ വളരെയധികം ഫൗളുകൾ വഴങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഉറുഗ്വേയുടെ ഡിഫൻസീവ് ബ്ലോക്ക് മറികടക്കുക എളുപ്പമായിരുന്നില്ല. 74ആം മിനുട്ടിൽ ഉറുഗ്വേ താരം നാൻഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. റോഡ്രിഗോയെ ഫൗൾ ചെയ്തതിന് ആയിരുന്നു നാൻഡെസ് ചുവപ്പ് കണ്ടത്.

10 പേരായി ചുരുങ്ങിയതോടെ ഉറുഗ്വേ തീർത്തും ഡിഫൻസിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയിൽ നിർത്തി. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

വാല്വെർദെ എടുത്ത ഉറുഗ്വേയുടെ ആദ്യ കിക്ക് വലയിൽ. ബ്രസീലിനായി മിലിറ്റാവോ എടുത്ത കിക്ക് റോചെ സേവ് ചെയ്തു. ബെന്റ്കോറും ഉറുഗ്വേയുടെ കിക്ക് വലയിക് എത്തിച്ചു. പെരേര ബ്രസീലിനായും സ്കോർ ചെയ്തു. സ്കോർ 2-1. അരസ്കെറ്റയും ഉറുഗ്വേക്ക് ആയി സ്കോർ ചെയ്തു. ബ്രസീലിനായി മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. സ്കോർ 3-1. ഉറുഗ്വേയുടെ അടുത്ത കിക്ക് അലിസൺ സേവ് ചെയ്ത ബ്രസീലിന് പ്രതീക്ഷ നൽകി. മാർട്ടിനെല്ലി എടുത്ത കിക്ക് വലയിൽ. സ്കോർ 3-2. ഉഗാർടെ എടുത്ത അവസാന കിക്ക് വലയിൽ എത്തിയതോടെ ഉറുഗ്വേ സെമിയിൽ. ബ്രസീൽ പുറത്ത്.

പനാമക്ക് എതിരെ 5 ഗോൾ അടിച്ചു കൊളംബിയ കോപ്പ അമേരിക്ക സെമിഫൈനലിൽ

പനാമയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു കൊളംബിയ കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു. കൊളംബിയൻ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് ചാൻസുകൾ ഉണ്ടാക്കിയെങ്കിലും പനാമക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഒരു ഗോൾ അടിക്കുകയും 2 ഗോളിന് വഴി ഒരുക്കുകയും ചെയ്ത ഹാമസ് റോഡ്രിഗസ് ഒരിക്കൽ കൂടി തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നു ഇന്ന് തെളിയിച്ചു. ഹാമസിന്റെ കോർണറിൽ നിന്നു ഹെഡർ ഗോളിലൂടെ ജോൺ കോർഡോബയാണ് കൊളംബിയൻ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 15 മത്തെ മിനിറ്റിൽ ജോൺ അരിയാസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഹാമസ് ലക്ഷ്യം കണ്ടു.

41 മത്തെ മിനിറ്റിൽ തന്റെ ത്രൂ ബോളിൽ നിന്നു ലൂയിസ് ഡിയാസിന് ഗോൾ അടിക്കാൻ കൂടി ഹാമസ് അവസരം ഉണ്ടാക്കി. ഇതോടെ കൊളംബിയ വലിയ ജയം ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മത്സരത്തിൽ നന്നായി കളിച്ച ഡാനിയേൽ മുനോസിന്റെ പാസിൽ നിന്നു റിച്ചാർഡ് റിയോസ് കൊളംബിയയുടെ നാലാം ഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സാന്റിയാഗോ അരിയോസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു മിഗ്വേൽ ബോർഹയാണ് കൊളംബിയൻ ജയം പൂർത്തിയാക്കിയത്. നിലവിൽ പരാജയം അറിയാതെ കൊളംബിയയുടെ 27 മത്തെ മത്സരം ആണ് ഇത്. സെമിയിൽ ബ്രസീൽ, ഉറുഗ്വേ മത്സര വിജയിയെ ആണ് അവർ നേരിടുക.

ചരിത്രം എഴുതി പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയിച്ചു കാനഡ കോപ്പ അമേരിക്ക സെമിഫൈനലിൽ

ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു കാനഡ. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള വെനസ്വേലയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് കാനഡ മറികടന്നത്. സെമിയിൽ അർജന്റീന ആണ് കാനഡയുടെ എതിരാളികൾ. വെനസ്വേല ആധിപത്യം കാണിക്കും എന്ന മത്സരത്തിൽ പക്ഷെ കാനഡയുടെ മികവ് ആണ് കാണാൻ ആയത്. 13 മത്തെ മിനിറ്റിൽ ജേക്കബ്‌ ഷാഫൽബർഗിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. തുടർന്നു സമനിലക്ക് ആയി വെനസ്വേല ശ്രമിക്കുന്നത് ആണ് കണ്ടത്.

64 മത്തെ മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നു മികച്ച ചിപ്പ് ചെയ്തു കയറി നിന്ന കനേഡിയൻ ഗോൾ കീപ്പറെ മറികടന്ന സോളോമൻ റോണ്ടോൻ വെനസ്വേലക്ക് സമനില സമ്മാനിച്ചു. ഉഗ്രൻ ഗോൾ ആയിരുന്നു ഇത്. തുടർന്ന് ഗോൾ കണ്ടത്താൻ ഇരു ടീമിനും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. വെനസ്വേലയുടെ രണ്ടാം പെനാൽട്ടിയും നാലാം തടഞ്ഞു കനേഡിയൻ ഗോൾ കീപ്പർ നൽകിയ മുൻതൂക്കം അതേ പെനാൽട്ടികൾ തടഞ്ഞു വെനസ്വേലൻ കീപ്പർ ഇല്ലാതാക്കി. തുടർന്ന് 5 പെനാൽട്ടികൾക്ക് ശേഷം സഡൻ ഡത്തിൽ വിൽക്കർ ഏഞ്ചലിന്റെ പെനാൽട്ടി തടഞ്ഞ മാക്സിം ഒരിക്കൽ കൂടി കാനഡക്ക് മുൻതൂക്കം നൽകി. തുടർന്ന് പെനാൽട്ടി എടുത്ത ഇസ്മായിൽ കോനെ പെനാൽട്ടി ലക്ഷ്യം കണ്ടു ജെസി മാർഷിന്റെ ടീമിന് ചരിത്രജയം സമ്മാനിച്ചു.

നാട്ടിലേക്ക് മടങ്ങാൻ താൻ തയ്യാറല്ല എന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു – എമി മാർട്ടിനസ്

ഇന്ന് കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയുടെ ഹീറോ ആയ എമി മാർട്ടിനസ് ഇന്ന് ഇക്വഡോറിൽ നിന്ന് വലിയ വെല്ലുവിളി ആണ് അർജന്റീനക്ക് നേരിടേണ്ടി വന്നത് എന്ന് സമ്മതിച്ചു. ഇക്വഡോർ വലിയ പ്രകടനമാണ് നടത്തിയത്. അവർ പലപ്പോഴും ഞങ്ങളുടെ ഡിഫൻസിന് തലവേദന ആയി. എന്നാൽ ഇവരിൽ നിന്ന് ഇത്തരം ഒരു പ്രകടനം തന്നെ ആയിരുന്നു പ്രതീക്ഷിച്ചത്. മത്സര ശേഷം എമി പറഞ്ഞു.

ഇന്ന് തോറ്റ് നാട്ടിലേക്ക് മടങ്ങി പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ സഹതാരങ്ങളോട് അത് പറഞ്ഞിരുന്നു. ലോകകപ്പും കോപ അമേരിക്കയും എല്ലാം ഇതിനകം ജയിച്ചു എങ്കിലും ഈ ടീം ഇനിയും മുന്നോട്ട് പോകാൻ അർഹിക്കുന്നുണ്ട് എന്ന് താൻ വിശ്വസിക്കുന്നു‌. എമി പറഞ്ഞു.

ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് നിർണായക സേവുകൾ നടത്താൻ എമിക്ക് ആയിരുന്നു. ഇത് സ്ഥിരമായി നടത്തുന്ന പരിശീലനങ്ങളുടെ ഫലമാണെന്ന് എമി പറഞ്ഞു. പരിശീലന സെഷനിൽ ദിവസവും 500ൽ അധികം ഷൂട്ടുകൾ താൻ ഫേസ് ചെയ്യുന്നുണ്ട്. എമി പറഞ്ഞു.

എമി ഹീറോ!! മെസ്സി പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും അർജന്റീന സെമി ഫൈനലിൽ!!

കോപ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച് ആണ് അർജന്റീന സെമിയിലേക്ക് മുന്നേറിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 4-2ന് ജയിക്കാൻ അർജന്റീനക്ക് ആയി. മെസ്സി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകൾ ആണ് അർജന്റീനയെ രക്ഷിച്ചത്.

ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഇക്വഡോർ ആണ് നല്ല അവസരങ്ങൾ സൃഷ്ടിച്ചത്‌. ആദ്യ പകുതിയിൽ എമി മാർട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിനെ തടഞ്ഞത്. മത്സരത്തിൽ 35ആം മിനുട്ടിൽ മെസ്സി എടുത്ത കോർണറിൽ നിന്ന് അർജന്റീനയുടെ ആദ്യ ഗോൾ വന്നു. മെസ്സിയുടെ കോർണർ മകാലിസ്റ്റർ ഫ്ലിക്ക് ചെയ്തു, ഫാർ പോസ്റ്റിൽ നിന്ന ലിസാൻഡ്രോ മാർട്ടിനസ് ആ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ഇക്വഡോറിന് ഒരു പെനാൾട്ടി ലഭിച്ചു‌. ഹാൻഡ് ബോളിന് ലഭിച്ച പെനാൾട്ടി എടുത്ത ഇന്നർ വലൻസിയക്ക് പക്ഷെ പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയി. വലൻസിയയുടെ കിക്ക് പോസ്റ്റി തട്ടി പുറത്ത് പോയി.

ഇക്വഡോർ ഇതിലും തളർന്നില്ല. അവർ പൊരുതി അവസാന 93ആം മിനുട്ടിൽ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനില കണ്ടെത്തി. ഇക്വഡോർ അർഹിച്ച സമനില ആയിരുന്നു ഇത്. ഫൈനൽ വിസിൽ വരെ കളി 1-1 എന്ന് തുടർന്നു. എക്സ്ട്രാ ടൈം ഇല്ലാത്തതിനാൽ കളി നേരെ ഷൂട്ടൗട്ടിലേക്ക്.

ലയണൽ മെസ്സി ആണ് അർജന്റീനയുടെ ആദ്യ കിക്ക് എടുത്തത്. മെസ്സിയുടെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക്. പക്ഷെ ഇക്വഡോറിന്റെ ആദ്യ കിക്ക് തടഞ്ഞു കൊണ്ട് എമി മാർട്ടിനസ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഹൂലിയൻ ആൽവരസ് എടുത്ത അർജന്റീനയുടെ രണ്ടാം കിക്ക് ലക്ഷ്യത്തിൽ. ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞു.

അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത മകാലിസ്റ്റർ ലക്ഷ്യം കണ്ടും ഇക്വഡോറും അവരുടെ മൂന്നാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-1ന് മുന്നിൽ. അടുത്ത കിക്ക് മോണ്ടിനെൽ ലക്ഷ്യത്തിൽ എത്തിച്ചു. കൈസേഡോ ഇക്വഡോറിനായും ഗോളടിച്ചു. സ്കോർ 3-2. അർജന്റീനയുടെ അവസാന കിക്ക് എടുത്ത ഒടമെൻഡി പന്ത് വലയിൽ എത്തിച്ചതോടെ അർജന്റീന ജയം ഉറപ്പിച്ചു.

ഇനി കാനഡയും വെനിസ്വേലയും തമ്മിലുള്ള ക്വാർട്ടർ പോരിലെ വിജയികളെ ആകും അർജന്റീന സെനി ഫൈനലിൽ നേരിടുക.

കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ മെസ്സി സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകും

കോപ അമേരിക്കയിൽ നാളെ പുലർച്ചെ അർജന്റീന ക്വാർട്ടർ ഫൈനലിൽ ഇറങ്ങുമ്പോൾ ലയണൽ മെസ്സി ടീമിൽ ഉണ്ടാകും. ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇക്വഡോറിനെ ആണ് നേരിടുന്നത്. പരിക്ക് പൂർണ്ണമായും മാറാത്തതിനാൽ മെസ്സി ബെഞ്ചിൽ ആയിരിക്കും എന്ന് അർജന്റീനൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മെസ്സി കളിക്കും എന്നും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു എന്നുമാണ് ഇപ്പോൾ വാർത്തകൾ.

ജൂലൈ 5ന് ഇന്ത്യൻ സമയം പുലർച്ചെ 6.30ന് ആണ് ക്വാർട്ടർ ഫൈനൽ നടക്കുന്നത്. മെസ്സി ഇമ്ന് ടീമിനൊപ്പം പരിശീലനം നടത്തി. പരിക്ക് കാരണം പെറുവിന് എതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.

Exit mobile version