കൊറോണ വ്യാപനം, അർജന്റീനയിൽ ഫുട്ബോൾ നിർത്തിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റ് കൂടുതൽ പ്രതിസന്ധിയിലേക്ക്‌. അർജന്റീനയും കൊളംബിയയും ചേർന്നായിരുന്നു കോപ അമേരിക്ക ടൂർണമെന്റ് നടത്തേണ്ടിയിരുന്നത്. അതിൽ കൊളംബിയയിൽ ആഭ്യന്തര പ്രക്ഷോഭം നടക്കുന്നതിനാൽ അവിടെ കളി നടത്താൻ ആകില്ല എന്ന് കൊളംബിയൻ ഗവൺമെന്റ് അറിയിച്ചതിനെ തുടർന്നു കൊളംബിയയിലെ മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ അർജന്റീനയിലും കളി നടക്കുമോ എന്നത് ആശങ്കയിലാണ്.

കൊറോണ വ്യാപനം കാരണം അർജന്റീനയിലെ മുഴുവൻ ഫുട്ബോളും നിർത്തിവെക്കാൻ ആണ് ഗവൺമെന്റ് ഉത്തരവിട്ടിരിക്കുന്നത്. അർജന്റീനയിലെ ലീഗ് മത്സരങ്ങൾ അടക്കം എല്ലാ ഫുട്ബോൾ മത്സരങ്ങളും പൊതുപരുപാടികളും അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇനി കോപ അമേരിക്ക നടക്കാൻ 20 ദിവസങ്ങൾ മാത്രമെ ഉള്ളൂ. അതിനു മുമ്പ് അർജന്റീനയിലെ കാര്യങ്ങൾ നിയന്ത്രണ വിധേയമായില്ല എങ്കിൽ കോപ അമേരിക്ക തന്നെ അനിശ്ചിതത്വത്തിൽ ആകും.

ജൂൺ 13 മുതൽ ആണ് കോപ അമേരിക്ക നടക്കുന്നത്. കൊളംബിയയിൽ നടക്കേണ്ടിയുരുന്ന മത്സരങ്ങൾ എവിടെ നടക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് പുതിയ വേദി വേണ്ടത്. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇവരണ് അർജന്റീനയിൽ വെച്ച് കളിക്കേണ്ടത്.