കോപ അമേരിക്ക ആദ്യ മത്സരം നാളെ പുലർച്ചെ, ബ്രസീലിന്റെ സാധ്യതാ ഇലവൻ

കോപ അമേരിക്കയിൽ ആദ്യ മത്സരം നാളെ പുലർച്ചെ 6 മണിക്ക് നടക്കും. ബ്രസീലും ബൊളീവിയയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നെയ്മറില്ലാതെ ആണ് ഇറങ്ങുന്നത് എങ്കിലും ബൊളീവിയെ തോൽപ്പിക്കാനുള്ള കരുത്ത് ബ്രസീലിനുണ്ട്. ലോകകപ്പിലെ നിരാശ കോപയിൽ മാറ്റുക ആണ് പരിശീലകൻ ടിറ്റെയുടെ ലക്ഷ്യം.

നെയ്മറിനു പകരം അയാക്സിന്റെ യുവതാരം നെരെസ് അറ്റാക്കിംഗ് 3ൽ എത്തും. ഫർമീനോ, റിച്ചാർലിസൺ എന്നിവരും അറ്റാക്കിംഗ് നിരയിൽ ഉണ്ടാകും. കൗട്ടീനോ ആകും ഇന്ന് ബ്രസീലിന്റെ പ്രധാന താരം. നമ്പർ 10 റോളിലാകും നാളെ കൗട്ടീനോ ഇറങ്ങുക. മധ്യനുരയിൽ അല്ലനും കസമേറീയും ഇറങ്ങു. അലനു പകരം മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാഡീനോയ്ക്കും സാധ്യതയുണ്ട്. റൈറ്റ് ബാക്കിൽ ഡാനി ആല്വസും, ലെഫ്റ്റ് ബാക്കി ഫിലിപ്പെ ലൂയിസുമാകും ഉണ്ടാവുക.

തിയാഗോ സില്വയും മാർകിനസും സെന്റർ ബാക്ക് റോളിലും ഇറങ്ങും. മാഞ്ചസ്റ്റർ സിറ്റി ഗോളി എഡേഴ്സണെ ബെഞ്ചിൽ ഇരുത്തി ലിവർപൂൾ കീപ്പർ അലിസണാകും ബ്രസീലിന്റെ വല കാക്കുക.

Exit mobile version