Site icon Fanport

ചെൽസിയുടെ ക്ലബ് ലോകകപ്പ് ബോണസ് തുക ഡിയോഗോ ജോട്ടയുടെ കുടുംബത്തിന് കൈമാറും

Picsart 25 08 14 14 05 48 394

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}


ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് ഫിഫ ക്ലബ് ലോകകപ്പ് ബോണസ് തുകയുടെ ഒരു ഭാഗം നൽകി ചെൽസി. ജൂലൈയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാരിസ് സെന്റ് ജെർമെയ്‌നെ 3-0ന് പരാജയപ്പെടുത്തി ലണ്ടൻ ക്ലബ് ഏകദേശം 114.6 മില്യൺ ഡോളർ (84.4 മില്യൺ പൗണ്ട്) നേടിയിരുന്നു. ഇതിൽ, 15.5 മില്യൺ ഡോളർ (11.4 മില്യൺ പൗണ്ട്) കളിക്കാരുടെ ബോണസിനായി നീക്കിവെച്ചിരുന്നു. ഇപ്പോൾ ക്ലബ്ബും കളിക്കാരും ആ തുക ജോട്ടയുടെ കുടുംബത്തിനും നൽകാൻ ആയി തീരുമാനിച്ചു.


ജൂലൈ 3-ന് സ്പെയിനിലെ സമോറയിൽ വെച്ചുണ്ടായ കാറപകടത്തിൽ ലിവർപൂൾ ഫോർവേഡ് ജോട്ടയും പോർച്ചുഗീസ് ടീം പെനാഫീലിനായി കളിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെട്ടിരുന്നു. ജോട്ടയുടെ 20-ാം നമ്പർ ജഴ്സി വിരമിക്കാനും ആൻഫീൽഡിൽ ഒരു സ്മാരക ശിൽപം സ്ഥാപിക്കാനും 2025-26 സീസണിൽ കളിക്കാരുടെ കിറ്റുകളിൽ “ഫോറെവർ 20” എന്ന ചിഹ്നം ചേർക്കാനും ലിവർപൂൾ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version