Picsart 25 06 21 08 56 18 125

ക്ലബ് ലോകകപ്പ്: ബയേൺ മ്യൂണിക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക്; ബോക്ക ജൂനിയേഴ്സിന് ആദ്യ തോൽവി


മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോക്ക ജൂനിയേഴ്സിനെ 2-1 ന് കീഴടക്കി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഇതോടെ ടൂർണമെന്റിൽ ദക്ഷിണ അമേരിക്കൻ ടീമുകൾക്ക് ആദ്യ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ജർമ്മൻ വമ്പൻമാർക്കായി ഹാരി കെയ്നും മൈക്കിൾ ഒലിസെയും ഗോൾ നേടിയപ്പോൾ, ബോക്കയുടെ ഏക ഗോൾ മിഗുവൽ മെരന്റയിലാണ് നേടിയത്.


മത്സരത്തിന്റെ തുടക്കത്തിൽ ബയേൺ ആധിപത്യം പുലർത്തി. ഒലിസെ നേടിയ ഒരു ഗോൾ ബോക്ക ഗോൾകീപ്പർ മാർചെസിനെ ഫൗൾ ചെയ്തതിന് അനുവദിച്ചില്ലെങ്കിലും, 18-ാം മിനിറ്റിൽ ഹാരി കെയ്ൻ പിഴവുകളില്ലാതെ ബോക്കയുടെ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യം കണ്ടു.

കെവിൻ സെനോണിന്റെ രണ്ട് ശക്തമായ ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെ ബോക്ക തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും, മാനുവൽ നോയർ അവ തട്ടിയകറ്റി.
66-ാം മിനിറ്റിൽ മിഗുവൽ മെരന്റയിൽ ജോസിപ് സ്റ്റാനിസിച്ചിനെ മറികടന്ന് നോയറെ കീഴടക്കി ബോക്കക്ക് സമനില ഗോൾ നേടിക്കൊടുത്തു. 84-ാം മിനിറ്റിൽ ഹാരി കെയ്‌നിന്റെ മികച്ച അസിസ്റ്റിൽ ഒലിസെ കൃത്യമായ ഒരു താഴ്ന്ന ഷോട്ടിപൂട്ർ ബോക്കയുടെ പ്രതിരോധം തകർത്ത് ബയേണിന് വിജയഗോൾ സമ്മാനിച്ചു.


രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി ബയേൺ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഓക്ക്‌ലാൻഡ് സിറ്റിയെ 10-0 ന് തകർത്തിരുന്നു.

Exit mobile version