20220925 231834

തുടർ പരാജയങ്ങൾക്ക് അന്ത്യം, ലേവർ കപ്പ് കിരീടം ലോക ടീമിന്

ലേവർ കപ്പിൽ തുടർച്ചയായ നാലു വർഷവും ടീം യൂറോപ്പിന് മുന്നിൽ തോൽവി അറിഞ്ഞ ലോക ടീം അവസാനം കിരീടം കിരീടം ഉയർത്തി. ഇന്ന് ഇത് വരെ നടന്ന മൂന്നു മത്സരങ്ങളിലും ജയം കണ്ട ലോക ടീം കിരീടം ഉറപ്പിക്കുക ആയിരുന്നു. ആദ്യം നടന്ന ഡബിൾസിൽ ആന്റി മറെ, മറ്റെയോ ബരെറ്റിനി സഖ്യത്തെ ഫെലിക്‌സ് ആഗർ അലിയാസമെയെ, ജാക് സോക്ക് സഖ്യം 2-6, 6-3, 10-8 എന്ന സ്കോറിന് പരാജ്യപ്പെടുത്തുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഫെലിക്‌സ് സിംഗിൾസിൽ നൊവാക് ജ്യോക്കോവിചിനെ വീഴ്ത്തി ലോക ടീമിന് ആധിപത്യം സമ്മാനിച്ചു.

6-3 നു ആദ്യ സെറ്റ് നേടിയ ഫെലിക്‌സ് രണ്ടാം സെറ്റ് 7-6 നു ടൈബ്രേക്കറിൽ നേടി ജ്യോക്കോവിചിനെ കനേഡിയൻ താരം തോൽപ്പിക്കുക ആയിരുന്നു. തുടർന്ന് ഫ്രാൻസസ് ടിയെഫോ, സ്റ്റെഫാനോസ് സിറ്റിപാസ് മത്സരം ഇതോടെ ടീം യൂറോപ്പിന് നിർണായകമായി. ഈ മത്സരത്തിൽ അതുഗ്രൻ പോരാട്ടം ആണ് കാണാൻ ആയത്. ഗ്രീക്ക് താരം സിറ്റിപാസിനെ ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം ആണ്‌ ടിയെഫോ തിരിച്ചു വന്നു ജയിച്ചത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ നാലു മാച്ച് പോയിന്റുകൾ ആണ് ടിയെഫോ രക്ഷിച്ചത്.

ഒടുവിൽ 13-11 നു ടൈബ്രേക്കർ ജയിച്ച ടിയെഫോ സെറ്റ് സൂപ്പർ ടൈബ്രേക്കറിലേക്ക് നീട്ടി. തുടർച്ചയായി പന്ത്രണ്ടാം ടൈബ്രേക്കർ ആണ് അമേരിക്കൻ താരം ജയിച്ചത്. തുടർന്ന് സൂപ്പർ ടൈബ്രേക്കർ 10-8 നു ജയിച്ച ടിയെഫോ ലേവർ കപ്പ് കിരീടം ലോക ടീമിന് സമ്മാനിച്ചു. ഒരു മത്സരം ബാക്കി നിൽക്കെ 13-8 എന്ന സ്കോറിന് ആയിരുന്നു ലോക ടീമിന്റെ കിരീട നേട്ടം. കരിയറിലെ അവസാന ടൂർണമെന്റിൽ റോജർ ഫെഡറർക്ക് പരാജയത്തോടെ കളം വിടേണ്ടി വന്നെങ്കിലും ടൂർണമെന്റ് ഉടനീളം ഇതിഹാസതാരത്തിനുള്ള ട്രിബ്യൂട്ട് എന്ന നിലയിൽ ആവും ഓർമ്മിക്കപ്പെടുക.

Exit mobile version