Site icon Fanport

2011 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ രണ്ടാം കോച്ചിനെ പോലെയായിരുന്നു

1983ല്‍ കപില്‍ ഡെവിള്‍സ് ലോകകപ്പ് നേടിയ ശേഷം പിന്നീട് നീണ്ട 28 വര്‍ഷമാണ് ഇന്ത്യ അടുത്ത ലോകകപ്പിനായി കാത്തിരുന്നത്. അതാകട്ടെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അവസാന ലോകകപ്പുമായിരുന്നു. സച്ചിന് സമചിത്തതയോടെ നിന്നതാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടുവാന്‍ കാരണമെന്നാണ് സുരേഷ് റെയ്‍ന തന്റെ ഒരു അഭിമുഖത്തില്‍ പറയുന്നത്.

സച്ചിന്‍ വളരെ സമചിത്തതയോടെ നിന്നതിനാലാണ് 2011 ലോകകപ്പ് ഇന്ത്യ ജയിച്ചത്. ടീമിലെ എല്ലാവര്‍ക്കും കപ്പ് നേടാനാകുമെന്ന വിശ്വാസം നേടിക്കൊടുത്തത് സച്ചിനായിരുന്നു. ടീമിന്റെ രണ്ടാമത്തെ കോച്ചിനെ പോലെയായിരുന്നു സച്ചിനെന്നും റെയ്‍ന പറഞ്ഞു. ടൂര്‍ണ്ണമെന്റില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്കോററര്‍ ആയി സച്ചിന്‍ 482 റണ്‍സുമായി 9 മത്സരങ്ങളില്‍ നിന്ന് മാറിയുരുന്നു.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയ യുവരാജ് സിംഗിനെയാണ് ടൂര്‍ണ്ണമെന്റില്‍ മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡ് നല്‍കിയത്.

Exit mobile version