സ്വയം കുഴിതോണ്ടിയ പാക്കിസ്ഥാന്‍ ഒടുവില്‍ കടന്ന് കൂടി, പരമ്പര സ്വന്തം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-1ന്റെ പരമ്പര വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് 19.3 ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 92/1 എന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അവസാന ഓവറില്‍ 6 റണ്‍സെന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ ഒരു പന്ത് അവശേഷിക്കെ 3 വിക്കറ്റ് വിജയം പാക്കിസ്ഥാന്‍ നേടുകയായിരുന്നു.

92/1 എന്ന നിലയില്‍ നിന്ന് 37 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. മുഹമ്മദ് റിസ്വാനെ രണ്ടാം പന്തില്‍ നഷ്ടമായ പാക്കിസ്ഥാനെ ഫകര്‍ സമര്‍ 34 പന്തില്‍ 60 റണ്‍സും ബാബര്‍ അസം 24 റണ്‍സും നേടിയാണ് മുന്നോട്ട് നയിച്ചത്.

രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഫകര്‍ സമന്‍ പുറത്തായത്. 5 ഫോറും 4 സിക്സുമാണ് താരം നേടിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എട്ടാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത് മുഹമ്മദ് നവാസ് – ഹസന്‍ അലി കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. 21 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്ന നവാസിന് 2 റണ്‍സുമായി ഹസന്‍ അലി പിന്തുണ നല്‍കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസും സിസാന്‍ഡ മഗാലയും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 19.3 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 36 പന്തില്‍ 52 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 33 റണ്‍സ് നേടിയ ജാന്നേമന്‍ മലനുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്റഫും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു. അഷ്റഫ് തന്റെ 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.