Picsart 22 11 23 20 28 27 196

ഖത്തറിൽ ഏഷ്യൻ പവർ!! ജർമ്മനിയെ തകർത്തെറിഞ്ഞ് ജപ്പാൻ!!

സൗദി അറേബ്യക്ക് പിന്നാലെ ഒരു ഏഷ്യൻ ടീം കൂടെ ലോക ഫുട്ബോളിന് തങ്ങളുടെ കരുത്ത് കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ച് കൊണ്ട് ജപ്പാൻ അത്ഭുതം കാണിക്കുക ആയിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് 2-1ന്റെ വിജയം ജപ്പാൻ നേടിയത്.

ഇന്ന് അൽ റയ്യാൻ സ്റ്റേഡിയത്തിൽ ജർമ്മനിയെ തടയാൻ ഉറച്ചാൻ ജപ്പാൻ ഇറങ്ങിയത്‌. എട്ടാം മിനുട്ടിൽ ജർമ്മനിയെ ഞെട്ടിച്ച് ജപ്പാൻ ഒരു ഗോൾ നേടി എങ്കിലും ഓഫ് സൈഡ് ഫ്ലാഗ് വന്നു. ഗുണ്ടോഗൻ നഷ്ടപ്പെടുത്തിയ ബോളുമായി കുതിച്ച ഇറ്റോ വലതു വിങ്ങിൽ നിന്ന് ക്രോസ് നൽകി മയേദ പന്ത് വലയിലും എത്തിച്ചു. പക്ഷെ അപ്പോഴേക്ക് ഫ്ലാഗ് ഉയർന്നിരുന്നു. ഇതിനു ശേഷം ജർമ്മൻ അറ്റാക്കുകൾ ആണ് കണ്ടത്. മാഞ്ചസ്റ്റർ സിറ്റി ഗുണ്ടോഗൻ തന്നെ രണ്ടു തവണ ഗോളിന് അരികെ എത്തി. ജപ്പാൻ ഡിഫൻസിന്റെ മികച്ച ബ്ലോക്കുകൾ ഏഷ്യൻ ടീമിനെ രക്ഷിച്ചു. ഗോണ്ടയുടെ നലൽ സേവുകളും കാണാൻ ആയി.

31ആം മിനുട്ടിൽ ജർമ്മനിക്ക് ഒരു പെനാൾട്ടി ലഭിച്ചു. കിമ്മിചിന്റെ പാസ് സ്വീകരിച്ച് റോം പെനാൾട്ടി ബോക്സിൽ ജപ്പാൻ കീപ്പർ ഗോണ്ടയെ കബളിപ്പിക്കാൻ ശ്രമിക്കെ ജർമ്മൻ താരത്തെ ഗോൾ കീപ്പർ വീഴ്ത്തി. റഫറി പെനാൾട്ടി സ്പോട്ടിലേക്ക് കൈ ചൂണ്ടി. വിശ്വസ്തനായ ഗുണ്ടോവൻ എടുത്ത പെനാൾട്ടി വലയിൽ. സ്കോർ 1-0. ഗുണ്ടോവന്റെ ലോകകപ്പിലെ ആദ്യ ഗോളായി ഇത്.

ഈ ഗോളിന് ശേഷം ജർമ്മനിയുടെ തുടർ ആക്രമണങ്ങൾ വന്നെങ്കിലും കൂടുതൽ ഗോൾ നേടാൻ ജർമ്മനിക്ക് ആയില്ല. ആദ്യ പകുതിയുടെ അവസാനം ഒരു ജർമ്മൻ അറ്റാക്ക് കായ് ഹവേർട്സിന്റെ ഗോൾ ആയെങ്കിലും ഗ്നാബറിയുടെ പാസ് വരുൻ മുമ്പ് ഹവേർട്സ് ഓഫ് സൈഡ് ആയിരുന്നു എന്ന് വാർ വിധി വന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും തുടക്കത്തിൽ ജർമ്മനിയുടെ തുടർ ആക്രമണങ്ങൾ തന്നെയാണ് കാണാൻ ആയത്. മുസിയാല 51അം മിനുട്ടിൽ പെനാൾട്ടി ബോക്സിലൂടെ പകുതിയോളം ജപ്പാൻ താരങ്ങളെ മറികടന്ന് തൊടുത്ത ഷോട്ട് ഗോളായിരുന്നു എങ്കിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളാകുമായിരുന്നു. ഇതിനു ശേഷം ജർമ്മനി രണ്ടു തവണ അവരുടെ ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

ഇതിനു ശേഷം പെട്ടെന്ന് ജപ്പാൻ അവരുടെ ഗിയർ മാറ്റി. തുടരെ ജപ്പാൻ ആക്രമണങ്ങൾ വരുന്നത് കാണാൻ ആയി. ജർമ്മൻ ഡിഫൻസ് തുടർച്ചയായി പ്രതിരോധത്തിലുമായി. 75ആം മിനുട്ടിൽ ജപ്പൻ അർഹിച്ച സമനില ഗോൾ വന്നു. മിറ്റോമ തുടങ്ങി വെച്ച അറ്റാക്ക് മിനാമിനോയിലേക്ക് അവിടെ നിന്ന് നൂയർ തടയാൻ ശ്രമിച്ചു എങ്കിലും കാത്തിരുന്ന ഡോൺ ജപ്പാന് സമനില നൽകി.

ഇത് കഴിഞ്ഞ് 83ആം മിനുട്ടിൽ അസാനോയിലൂടെ ജപ്പാന്റെ രണ്ടാം ഗോൾ. ഇത്തവണ ഇതാകുരയുടെ ലോംഗ് ബോൾ സ്വീകരിച്ച് ഒറ്റക്ക് കുതിച്ചായിരുന്നു അസാനോ ഗോൾ നേടിയത്. നിയർ പോസ്റ്റിൽ നൂയറിന് ആ ഷോട്ടി നോക്കി നിൽക്കാനെ ആയുള്ളൂ. ഈ ഗോൾ വിജയ ഗോളായും മാറി.

കഴിഞ്ഞ ലോകകപ്പിൽ കൊറിയക്ക് മുന്നിൽ വീണ ജർമ്മനി ഇത്തവണ ഒരു ഏഷ്യൻ ടീമിന് മുന്നിൽ കൂടെ പതറിയിരിക്കുകയാണ്. ഇനി സ്പെയിനും കോസ്റ്ററികയും ആണ് ജർമ്മനിക്കും ജപ്പാനും മുന്നിൽ ഗ്രൂപ്പിൽ ഉള്ളത്.

Exit mobile version