ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ അവസാന മത്സരം അന്ന് കളിച്ചിരുന്നേൽ ഇന്ത്യ ജയിച്ചേനെ, ഇന്നതല്ല സ്ഥിതി – മോയിന്‍ അലി

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനായിരിക്കും വിജയം എന്ന് അഭിപ്രായപ്പെട്ട് മോയിന്‍ അലി. ഇന്ത്യയ്ക്കെതിരെ അവസാന ടെസ്റ്റ് ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് കേസുകള്‍ കാരണം മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആ ടെസ്റ്റ് നടന്നിരുന്നുവെങ്കില്‍ വിജയം ഇന്ത്യയ്ക്കൊപ്പമാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നത്. ഒരു മാസം മുമ്പാണ് ഈ ടെസ്റ്റ് നടന്നതെങ്കിലും വിജയം ഇന്ത്യയ്ക്കൊപ്പമാകുമായിരുന്നു. എന്നാൽ ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും ഇംഗ്ലണ്ട് ആവും വിജയികളെന്നും മോയിന്‍ അലി കൂട്ടിചേര്‍ത്തു.

ബ്രണ്ടന്‍ മക്കല്ലം കോച്ചായും ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായും ചുമതലയേറ്റ ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് കളിക്കുന്ന ശൈലി തന്നെ മാറ്റി ആധികാരിക വിജയത്തോടെ ന്യൂസിലാണ്ടിനെതിരെ 3-0 എന്ന രീതിയിൽ വിജയം നേടിയിരുന്നു.

Exit mobile version