ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ബെല്‍ജിയം, മിനുട്ടുകള്‍ ശേഷിക്കെ സമനില ഗോള്‍

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമെന്ന മോഹങ്ങളെ തട്ടിത്തെറിപ്പുിച്ച് ബെല്‍ജിയം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ മിനുട്ടുകള്‍ അവശേഷിക്കുമ്പോള്‍ വരെ ലീഡ് ചെയ്ത ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ബെല്‍ജിയത്തിനായി എട്ടാം മിനുട്ടില്‍ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ലീഡ് നേടിക്കൊടുത്ത ശേഷം ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഗോള്‍ നേടുവാന്‍ ടീമിനായില്ല. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ശേഷണാണ് ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്.

ഇന്ത്യയ്ക്കായി 39ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് സമനില ഗോള്‍ കണ്ടെത്തി. എട്ട് മിനുട്ടുകള്‍ക്ക് ശേഷം സിമ്രന്‍ജിത്ത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. മത്സരം അവസാനിക്കുവാന്‍ നാല് മിനുട്ട് മാത്രം അവശേഷിക്കെ ഇന്ത്യന്‍ ഹൃദയങ്ങളെ തകര്‍ത്ത് ബെല്‍ജിയം സമനില ഗോള്‍ കണ്ടെത്തി. സൈമണ്‍ ഗൗഗ്നാര്‍ഡ് ആണ് ഗോള്‍ സ്കോറര്‍.

Exit mobile version