പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ 172 റണ്‍സിനു 44.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 67 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും(62) മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി മയാംഗ് മാര്‍ക്കണ്ടേ നാല് വിക്കറ്റ് നേടിയപ്പോള്‍ ജയന്ത് യാദവും അങ്കിത് രാജ്പുതും നാല് വീതം വിക്കറ്റ് നേടി.

3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 27.3 ഓവറില്‍ നിന്നാണ് ടീമിന്റെ ഏഴ് വിക്കറ്റ് വിജയം. പുറത്താകാതെ നിന്ന നിതീഷ് റാണയും ഹിമ്മത് സിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 126 റണ്‍സ് കൂട്ടുകെട്ടുമായി റാണ-സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യത ഉറപ്പാക്കി. നിതീഷ് റാണ 60 റണ്‍സും ഹിമ്മത് സിംഗ് 59 റണ്‍സുമാണ് നേടിയത്.

Exit mobile version