Site icon Fanport

വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാന്‍, നേടിയത് 203 റണ്‍സ്

ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഹസന്‍ അലിയും സര്‍ഫ്രാസ് അഹമ്മദു. ഒമ്പതാം വിക്കറ്റില്‍ നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 203 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ 46ാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആന്‍ഡിലെ ഫെഹ്ലുക്വായോ പാക്കിസ്ഥാന്റെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

കൃത്യമായ ഇടവേളകളില്‍ പാക്കിസ്ഥാന്‍ വിക്കറ്റുകള്‍ വീണപ്പോള്‍ ഡര്‍ബനില്‍ ബാറ്റിംഗ് ദുര്‍ബലമെന്ന് തോന്നിപ്പിക്കുകയായിരുന്നു പാക് ബാറ്റിംഗ്. ഫെഹ്ലുക്വായോ 4 വിക്കറ്റും തബ്രൈസ് ഷംസി 3 വിക്കറ്റും നേടിയപ്പോള്‍ 59 റണ്‍സ് നേടിയ ഹസന്‍ അലി പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയി. സര്‍ഫ്രാസ് അഹമ്മദ് 41 റണ്‍സും നേടി. ഫകര്‍ സമന്‍ 26 റണ്‍സും ഷൊയ്ബ് മാലിക് 26 റണ്‍സും പാക്കിസ്ഥാനു വേണ്ടി നേടി.

Exit mobile version