Site icon Fanport

ചഹാലിനു പര്‍പ്പിള്‍ ക്യാപ്, ബാംഗ്ലൂര്‍ ബൗളര്‍മാരിലെ തലയുയര്‍ത്തിയ പ്രകടനം

ജോസ് ബട്‍ലര്‍ എറിഞ്ഞ ബൗളര്‍മാരെയെല്ലാം അടിച്ച് തകര്‍ത്ത് മുന്നേറുന്നതിനിടെ രാജസ്ഥാന്റെ കുതിപ്പിനു തടയിടാനായത് യൂസുവേന്ദ്ര ചഹാലിനു മാത്രമായിരുന്നു. താരം തന്റെ നാലോവറില്‍ നിന്ന് 17 റണ്‍സിനു 2 വിക്കറ്റാണ് നേടിയത്. അജിങ്ക്യ രഹാനെയെയും ജോസ് ബട്‍ലറെയും പുറത്താക്കിയ ചഹാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും ഉമേഷ് യാദവ് ക്യാച് കൈവിടുകയായിരുന്നു. മത്സരത്തിന്റെ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ലഭിച്ച അവസരം ബാംഗ്ലൂര്‍ നേടിയിരുന്നുവെങ്കില്‍ മത്സരം തന്നെ മാറി മറിയുവാന്‍ സാധ്യതയുണ്ടായിരുന്നു.

ഇന്നത്തെ പ്രകടനത്തോടെ ചഹാല്‍ നാല് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമായി ഐപിഎലിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരങ്ങള്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇമ്രാന്‍ താഹിറിനു ആറ് വിക്കറ്റാണ് കൈവശമുള്ളത്. ഇന്നത്തെ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ശ്രേയസ്സ് ഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കാഗിസോ റബാഡ, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ എന്നിവരും ആറ് വിക്കറ്റുമായി വിക്കറ്റ് പട്ടികയിലെ പ്രധാനികളായി നിലകൊള്ളുന്നു.

Exit mobile version