ഓസ്ട്രേലിയയുടെ ക്രിക്കറ്റിംഗ് ദുരിതം അവസാനിക്കുന്നില്ല, ദക്ഷിണാഫ്രിക്കയുടെ ജയം 20ലധികം ഓവറര്‍ ബാക്കി നില്‍ക്കെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയെ 152 റണ്‍സിനു പുറത്താക്കി ലക്ഷ്യം 29.2 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക.  47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 44 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും  തിളങ്ങിയ മത്സരത്തില്‍ 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈലും ഒരു വിക്കറ്റും നേടി.

ഒന്നാം വിക്കറ്റില്‍ ഡി കോക്ക്-റീസ കൂട്ടുകെട്ട് നേടിയ 94 റണ്‍സാണ് ടീമിന്റെ അടിത്തറയായത്. ഡി കോക്ക് വേഗത്തിലുള്ള സ്കോറിംഗുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചപ്പോള് റീസ ഹെന്‍ഡ്രിക്സ് നങ്കുരമിടുകയായിരുന്നു.

പെര്‍ത്തില്‍ നടന്ന ഏകദിനത്തില്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍(34), അലക്സ് കാറെ(33) എന്നിവരാണ് ടീമിനെ 152 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞ വിക്കറ്റില്‍ യാതൊരു തരത്തിലുള്ള പ്രഭാവവും ഓസ്ട്രേലിയയ്ക്ക് നേടാനായില്ല.