അവിസ്മരണീയ അരങ്ങേറ്റം, പന്ത്രണ്ട് റണ്‍സിനു ആറ് വിക്കറ്റ്, അല്‍സാരി ജോസഫിന്റെ ഊജ്ജ്വല പ്രകടനം

സ്വപ്ന തുല്യമായ ഐപിഎല്‍ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ച് ഹൈദ്രാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം. തന്റെ നാലോവര്‍ സ്പെല്‍ പൂര്‍ത്തിയാക്കുവാന്‍ രണ്ട് പന്ത് അവശേഷിക്കെയാണ് 6 വിക്കറ്റ് നേടി അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. തന്റെ സ്പെലില്ലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ താരം വെറും 12 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

വിജയ് ശങ്കര്‍, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് അല്‍സാരിയുടെ അവിസ്മരണീയ അരങ്ങേറ്റത്തിലെ ഇരകള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐപിഎലില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോര്‍ഡ് തകര്‍ക്കപ്പെടുന്നത്. സൊഹൈല്‍ തന്‍വീര്‍ ആദ്യ സീസണില്‍ നേടിയ റെക്കോര്‍ഡാണ് ഇന്ന് 22 വയസ്സുകാരന്‍ അരങ്ങേറ്റക്കാരന്‍ തകര്‍ത്തത്.

Exit mobile version