Site icon Fanport

പത്തിന്റന്ന് പന്തുരുളും | ഖത്തർ ലോകകപ്പ്

ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി പത്ത് നാൾ മാത്രം. കൊച്ചു കേരളത്തിലെ പുള്ളാവൂർ മുതൽ, ലോക ഫുട്ബോളിന്റെ ഈറ്റില്ലമായ ലാറ്റിൻ അമേരിക്കൻ നാടുകളിലെ കവലകളിൽ വരെ കളിയാവേശം കൊടുമ്പിരി കൊണ്ടിരിക്കുന്നു.

നവംബർ 20ആം തിയ്യതി ഖത്തറിലെ അൽഖോർ നഗരത്തിലുള്ള, അറേബ്യൻ കൂടാരസാദൃശ്യമുള്ള അൽ ബയ്ത് സ്റ്റേഡിയത്തിൽ, ഇക്വഡോർ ആതിഥേയരായ ഖത്തറിനെ നേരിടുമ്പോൾ ലോകം ഒന്നിച്ചു പറയും, വിവ ഖൂറ!

Picsart 22 11 10 11 25 44 223

ഫുട്ബോൾ എന്ന കളിയുടെ മാസ്മരിക ശക്തി ഒന്നു കൂടി വിളിച്ചോതുന്നതാകും ഈ വേൾഡ് കപ്പ്. അധിനിവേശങ്ങളുടെയും, അസ്ഥിരതയുടെയും പ്രദേശമായി അറിയപ്പെട്ടിരുന്ന പശ്ചിമേഷ്യയിലേക്ക് ലോകം മുഴുവൻ ഒഴുകി എത്തണമെങ്കിൽ, അതിൽ വലിയൊരു പങ്ക് ഈ കളിയുടെ അദൃശ്യമായ മാജിക്കിന്‌ അവകാശപ്പെട്ടതാണ്.

Picsart 22 11 10 11 25 06 306

അദ്ഭുതകരമായ ഒരു വേൾഡ് കപ്പാണ് ഖത്തർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വരെ അവിടുത്തെ സന്നാഹങ്ങളും സൗകര്യങ്ങളും കണ്ട കളിക്കാരും, കാണികളും പറഞ്ഞത് ഖത്തറിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ്. ഇന്നേക്ക് പത്തിന്റന്ന് ഖത്തറിൽ പന്തുരുളുമ്പോൾ, അത് ലോക മഹാത്ഭുതങ്ങളിൽ ഒന്നായി ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പാണ്. കളി കഴിഞ്ഞു ലോകം തിരികെ പോകുമ്പോൾ, അത് ഈ ദേശത്തെക്കുറിച്ചും, ഈ പ്രദേശത്തെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാടും കൊണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. മനുഷ്യരാശിക്ക് ഫുട്ബോൾ നൽകുന്ന പുതിയൊരു സന്ദേശം കൂടിയാകട്ടെ ഫിഫ 2022 വേൾഡ് കപ്പ് എന്നു നമുക്ക് ആശംസിക്കാം.

Exit mobile version