Picsart 24 06 20 21 43 08 220

സൂര്യകുമാർ മാത്രം തിളങ്ങി, അഫ്ഗാന് മുന്നിൽ 182 വിജയലക്ഷ്യം വെച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാന് എതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 181 റൺസ് എടുത്തു. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ എല്ലാം പരാജയപ്പെട്ട മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സ് ആണ് നിർണായകമായത്. ഈ ലോകകപ്പിൽ മുൻ മത്സരങ്ങളിൽ കണ്ടതുപോലെ ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോടിയായ വിരാട് കോഹ്ലി – രോഹിത് ശർമ്മ സഖ്യം ഇന്നും പരാജയപ്പെടുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്.

11 റൺ മാത്രമാണ് ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ പിറന്നത്. 13 പന്തിൽ എട്ട് റൺസ് എടുത്ത രോഹിത് ശർമ്മയാണ് ആദ്യം തന്നെ പുറത്തായത്. പിന്നാലെ 20 റൺസ് എടുത്ത പന്തും 24 റൺസ് എടുത്ത വിരാട് കോഹ്ലിയും പുറത്തായി. ഏഴ് പന്തിൽ 10 റൺസ് മാത്രം എടുത്ത് ശിവം ദൂബെ ഇന്നും നിരാശപ്പെടുത്തി. എങ്കിലും ഒരു ഭാഗത്ത് സൂര്യകുമാർ യാദവ് തൻറെ പതിവ് ശൈലിയിൽ ആക്രമിച്ചു തന്നെ കളിക്കുന്നുണ്ടായിരുന്നു.

സൂര്യകുമാർ യാദവ് 28 പന്തിൽ 53 ആണ് പുറത്തായത് മൂന്ന് സിക്സും 5 ഫോറും സൂര്യകുമാർ യാദവിന്റെ ഉണ്ടായിരുന്നു 32 റൺസ് എടുത്ത് ഹാർദിക് പാണ്ഡെയും ഇന്ത്യയുടെ സ്കോർ 160 കടക്കാൻ സഹായിച്ചു. 26 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് എടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ ബൗളർമാറിൽ ഏറ്റവും തിളങ്ങിയത്.

Exit mobile version