ശ്രീലങ്കയ്ക്ക് അവശേഷിക്കുന്നത് രണ്ട് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി മഴ

ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി ലോകകപ്പില്‍ മികച്ച വിജയത്തിനുള്ള അവസരത്തിനരികെ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടിയായി മഴ. കളി 33 ഓവറിലേക്ക് കടന്നപ്പോള്‍ 182/8 എന്ന നിലയിലുള്ള ശ്രീലങ്കയുടെ മത്സരത്തിലെ തകര്‍ച്ച പൊടുന്നനെയായിരുന്നു. 144/1 എന്ന നിലയില്‍ നിന്ന് മുഹമ്മദ് നബി ഒരോവറില്‍ നേടിയ മൂന്ന് വിക്കറ്റുകളില്‍ നിന്ന് ലങ്ക പിന്നീട് കരകയറാതെ തകരുകയായിരുന്നു.

78 റണ്‍സ് നേടിയ കുശല്‍ പെരേരയുടെ വിക്കറ്റാണ് അവസാനമായി ശ്രീലങ്കയ്ക്ക് നഷ്ടമായത്. നബി നാല് വിക്കറ്റ് നേടിയാണ് ലങ്കയുടെ തകര്‍ച്ച ഉറപ്പാക്കിയത്. മഴ വേഗത്തില്‍ അവസാനിച്ച് ശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്ത്തുവാനായിയാവും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരുടെ ഇനിയുള്ള കാത്തിരിപ്പ്.

Exit mobile version