നാലാം നമ്പറിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയെന്ന് യുവരാജ് സിങ്

നാലാം നമ്പറിൽ കളിക്കേണ്ട താരത്തെ ഇന്ത്യ കണ്ടെത്തിയെന്നും അത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ആണെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ട്വിറ്ററിൽ തന്റെ പോസ്റ്റിലൂടെയാണ് റിഷഭ് പന്ത് ഇന്ത്യയുടെ നാലാം നമ്പർ കളിക്കാരൻ ആവാൻ യോഗ്യനാണെന്ന് യുവരാജ് സിങ് പറഞ്ഞത്. കഴിഞ്ഞ മാസമാണ് യുവരാജ് സിങ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ലോകകപ്പിനുള്ള ആദ്യ ഇന്ത്യൻ സ്‌ക്വാഡിൽ റിഷഭ് പന്ത് സ്ഥാനം പിടിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ ഓപണർ ശിഖർ ധവാൻ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തുപോയതിനെ തുടർന്നാണ് പന്ത് ഇന്ത്യൻ ടീമിൽ എത്തിയത്.  ഈ ലോകകപ്പിൽ രണ്ടു മത്സരങ്ങൾ കളിച്ച പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലനെതിരെ 29 പന്തിൽ 32 റൺസ് എടുത്ത റിഷഭ് പന്ത്  ബംഗ്ലാദേശിനെതിരെ 41 പന്തിൽ 48 റൺസ് നേടിയിരുന്നു. ഭാവിയിൽ നാലാം നമ്പർ സ്ഥാനത്ത് റിഷഭ് പന്ത് നിലയുറപ്പിക്കുമെന്നും താരത്തെ നാലാം സ്ഥാനത്തേക്ക് ശെരിയായ രീതിയിൽ വളർത്തിക്കൊണ്ടു വരേണ്ടത് ഉണ്ടെന്നും യുവരാജ് പറഞ്ഞു.

Exit mobile version