വിജയം തുടരുവാന്‍ ഇംഗ്ലണ്ട്, വിജയം തേടി പാക്കിസ്ഥാന്‍, ടോസ് അറിയാം

പാക്കിസ്ഥാനെതിരെ ട്രെന്റ് ബ്രിഡ്ജില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ആദ്യം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയം നേടിയാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. അതേ സമയം പാക്കിസ്ഥാനാകാട്ടെ വിന്‍ഡീസിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയെ തുടര്‍ന്ന് വലിയ തോല്‍വിയേറ്റ് വാങ്ങിയെത്തുകയാണ്. ഇന്നത്തെ മത്സരം വിജയിക്കുവാനായില്ലെങ്കില്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ ഏറെ പ്രയാസകരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യ മത്സരത്തില്‍ നിന്ന് ഒരു മാറ്റമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ലിയാം പ്ലങ്കറ്റിനു പകരം മാര്‍ക്ക് വുഡ് ടീമിലേക്ക് എത്തുന്നു. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ഇമാദ് വസീിനു പകരം അസ്ഹര്‍ അലി ടീമിലേക്ക് എത്തുന്നു. ഹാരിസ് സൊഹൈലിനു പകരം ഷൊയ്ബ് മാലിക്കും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ടോസ് നേടിയിരുന്നുവെങ്കില്‍ താനും ബൗളിംഗ് തിരഞ്ഞെടുത്തേനെ എന്നാണ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞത്.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Exit mobile version