നിലവാരിമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായി

നിലവാരമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായെന്ന് പറഞ്ഞ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. ഓസ്ട്രേലിയയോട് 15 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ടീമിനു അമ്പയര്‍മാരുടെ പല തീരുമാനങ്ങളും ഡ്രെസ്സിംഗ് റൂമില്‍ അസ്വാസ്ഥ്യ നിമിഷങ്ങളാണ് നല്‍കിയതെന്നും വെളിപ്പെടുത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റേത് ടീമിനെക്കാളും കൂടുതല്‍ മോശം തീരുമാനം തന്റെ ടീമിനെതിരെയാണ് ഉണ്ടായിട്ടുള്ളതെന്നും ബ്രാ‍ത്‍വൈറ്റ് പറഞ്ഞു.

തങ്ങളുടെ പാഡില്‍ എപ്പോള്‍ പന്തിടിച്ചാലും ഔട്ട് വിധിയ്ക്കുന്ന സ്ഥിതിയാണെന്നാണ് ബ്രാത്‍വൈറ്റ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ എതിരാളികളുടെ പാഡില്‍ പന്ത് കൊള്ളിച്ചാല്‍ അമ്പയര്‍മാര്‍ വിരല്‍ പൊക്കുന്നുത് കാണാറില്ലെന്നും തന്റെ പ്രതിഷേധം മറച്ച് വയ്ക്കാതെ ബ്രാത്‍വൈറ്റ് വ്യക്തമാക്കി. ഇന്നലത്തെ മത്സരത്തില്‍ ക്രിസ് ഗെയില്‍ പുറത്തായ പന്തിനു തൊട്ട് മുമ്പത്തെ പന്ത് നോബോളായിരുന്നുവെങ്കിലും അമ്പയര്‍മാര്‍ അത് കാണാതെ പോകുകയായിരുന്നു.

താന്‍ ഈ പറയുന്നതിനു തനിക്കെതിരെ ഐസിസി നടപടിയുണ്ടാകുമോ എന്ന് തനിക്ക് അറിയില്ലെങ്കിലും ഇത്തരം ടൈറ്റ് മത്സരങ്ങളില്‍ ഇത്തരം അമ്പയറിംഗ് പിഴവുകള്‍ ടീമിനെ മാനസികമായി തളര്‍ത്തുമെന്നും കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് പറഞ്ഞു.

Exit mobile version