മഴ ഭീഷണി നിലനില്‍ക്കെ ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ച്ചയായ രണ്ട് ദിവസം ലോകകപ്പിലെ മത്സരങ്ങള്‍ മഴ മൂലം നഷ്ടമായ ശേഷം ഇന്ന് കളി നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്നത്തെ മത്സരത്തില്‍ ഏറ്റുമുട്ടുന്ന പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും വിജയം ഏറെ നിര്‍ണ്ണായകമാണ്. മത്സരത്തിലെ ടോസ് പാക്കിസ്ഥാന്‍ നേടി മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസിനോട് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതേ സമയം അഫ്ഗാനിസ്ഥാനെയും വിന്‍ഡീസിനെയും തകര്‍ത്തെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത് ആഡം സംപയ്ക്ക് പകരം കെയിന്‍ റിച്ചാര്‍ഡ്സണും മാര്‍ക്കസ് സ്റ്റോയിനിസിനു പകരം ഷോണ്‍ മാര്‍ഷും ടീമിലേക്ക് എത്തുന്നു. അതേ സമയം ഷദബ് ഖാന് പകരം ഷഹാീന്‍ അഫ്രീദി ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഫഹീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, വഹാബ് റിയാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍