നൈബ് അല്ലാതെ ഒരു ബൗളറെയും ആക്രമിക്കാനാകില്ലെന്നതായിരുന്നു സത്യം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകോത്തര സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുണ്ടായിരുന്നതെന്നും അവരുടെ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബല്ലാതെ വേറൊരു ബൗളറെയും ആക്രമിക്കാനാകുമായിരുന്നില്ലെന്ന് പറഞ്ഞ് ഇന്നലെ പാക്കിസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓള്‍ റൗണ്ടര്‍ ഇമാദ് വസീം. 49 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇമാദ് ആണ് പാക്കിസ്ഥാനെ മത്സരത്തിലേക്കും സെമി സാധ്യതകള്‍ നിലനിര്‍ത്തുവാനും സഹായിച്ചത്.

താന്‍ ക്രീസിലെത്തുമ്പോള്‍ റഷീദ് ഖാനെ കളിക്കുവാന്‍ തന്നെ പാടായിരുന്നു. സ്പിന്നര്‍മാരെ കളിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഫാസ്റ്റ് ബൗളര്‍ രംഗത്തെത്തുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അത് വിജയം കണ്ടുവെന്നും ഇമാദ് പറഞ്ഞു. ടീമിനിപ്പോള്‍ ഏത് സാഹചര്യത്തില്‍ നിന്നും വിജയിക്കുവാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും നാട്ടിലേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിന് കാണികള്‍ക്ക് നന്ദിയറിയിക്കുവാനും ഇമാദ് മറന്നില്ല.