റബാഡ പോരാളി, സ്റ്റെയിനും ഗിഡിയും ഉണ്ടായിരുന്നവെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തേനെ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്ക് പേസര്‍മാരും സ്പിന്നര്‍മാരും ബൗളിംഗില്‍ വിക്കറ്റുമായി പിന്തുണ നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഏകനായ പോരാളി അത് കാഗിസോ റബാഡയായിരുന്നു. മറ്റു ബൗളര്‍മാര്‍ക്ക് കാര്യമായ പ്രഭാവം പുലര്‍ത്തുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ കാഗിസോ റബാഡയെന്ന ഒറ്റയാള്‍ പോരാളിയാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ദൗത്യങ്ങള്‍ തോളിലേറ്റിയത്. തന്റെ പത്തോവറില്‍ നിന്ന് 2 വിക്കറ്റ് നേടിയപ്പോള്‍ താരം വിട്ട് നല്‍കിയത് വെറും 39 റണ്‍സാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിന്നെ മെച്ചപ്പെട്ട ബൗളിംഗ് കാഴ്ച വെച്ചത് 36 റണ്‍സിനു ഒരു വിക്കറ്റ് നേടിയ ക്രിസ് മോറിസ് ആയിരുന്നു.

റബാഡയെ ചാമ്പ്യന്‍ ബൗളര്‍ എന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി വിശേഷിപ്പിച്ചത്, താരം നിര്‍ഭാഗ്യവാനായതിനാല്‍ മാത്രമാണ് കൂടുതല്‍ വിക്കറ്റ് ലഭിയ്ക്കാതിരുന്നതെന്നും ഫാഫ് പറഞ്ഞു. ഇത്തരം ഒരു സ്പെല്‍ താന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും കാഗിസോ റബാഡയെ പുകഴ്ത്തി ഫാഫ് ഡു പ്ലെസി പറഞ്ഞു. ഡെയില്‍ സ്റ്റെയിനും ലുംഗിസാനി ഗിഡും ഉണ്ടായിരുന്നേല്‍ ഈ അനുകൂല സാഹചര്യം ടീമിനു മുതലെടുക്കാമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.