വിവാദങ്ങൾക്ക് വിട, വനിതാ ലോകകപ്പ് നോക്ഔട്ട് മത്സരങ്ങൾക്ക് റിസർവ് ദിനം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ നോക്ഔട്ട് മത്സരങ്ങൾക്ക് റിസർവ് ദിനം ഏർപ്പെടുത്തി ഐ.സി.സി. അടുത്തിടെ കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിവസം ഇല്ലാതിരുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരം മഴ മൂലം നടന്നിരുന്നില്ല.

റിസർവ് ദിനം ഇല്ലാതിരുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് റിസർവ് ദിനം ഇല്ലാതിരുന്നതിനെ ചെല്ലി ഐ.സി.സിക്കെതിരെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയത്. തുടർന്നാണ് അടുത്ത വർഷം ന്യൂസിലാൻഡിൽ ഫെബ്രുവരി 6 മുതൽ മാർച്ച് 7 വരെ നടക്കുന്ന ഏകദിന ലോകകപ്പിന്റെ നോക്ഔട്ട് മത്സരങ്ങൾക്ക് റിസർവ് ദിനം ഏർപ്പെടുത്താൻ ഐ.സി.സി തീരുമാനിച്ചത്. ഇത് പ്രകാരം സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്ക് ഒരു ദിവസം റിസർവ് ദിനമായി ഐ.സി.സി. നൽകിയിട്ടുണ്ട്.

ആറ് വേദികളിലായാണ് 2021ലെ വനിതാ ഏകദിന ലോകകപ്പ് നടക്കുക. ഈഡൻ പാർക്ക്(ഓക്‌ലാൻഡ്), ബേ ഓവൽ(ടൗരങ്ങ), സെഡോൺ പാർക്ക്(ഹാമിൽട്ടൺ) യൂണിവേഴ്സിറ്റി ഓവൽ(ഡ്യൂൺഡിൻ) ബേസിൻ റിസേർവ്(വെല്ലിങ്ടൺ) ഹെഗ്ലി ഓവൽ(ക്രൈസ്റ്റ്ചർച്ച്) എന്നീ വേദികളിൽ മത്സരങ്ങൾ നടക്കും. മാർച്ച് 7ന് ക്രൈസ്റ്റ്ചർച്ചിൽ വെച്ചാണ് ഫൈനൽ. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുകയും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനൽ ഉറപ്പിക്കുകയും ചെയ്യും.