ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് വീണ്ടും തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി. ഇംഗ്ലണ്ടാണ് ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയത്. ഇതോടെ നാളെ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരം വളരെ നിർണ്ണായകമായി. നാളത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ സാധ്യത നിലനിർത്താൻ സാധിക്കു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 123 മാത്രമാണ് എടുക്കാനായത്. 40 പന്തിൽ 45 റൺസ് എടുത്ത സ്‌മൃതി മന്ദനക്ക് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങാനായത്. ജെമിമ റോഡ്രിഗസ് 20 പന്തിൽ 23 റൺസും എടുത്തു. ഇംഗ്ലണ്ടിന് വേണ്ടി അന്യ ശ്രുബ്സോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് കുറഞ്ഞ റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ പിടിച്ചു നിർത്താൻ ഇന്ത്യക്ക് ആയെങ്കിലും 38 പന്തിൽ 50 റൺസ് എടുത്ത നഡാലി സിവർ മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയകറ്റുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഫ്രാൻ വിൽസൺ  20 റൺസ് എടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.