അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.

സിജോമോന്‍ ജോസഫിന് 4 വിക്കറ്റ്, ബിഹാറിനെ 201 റൺസിന് എറിഞ്ഞിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ 201 റൺസിന് എറിഞ്ഞൊതുക്കി കേരളം. സിജോമോന്‍ ജോസഫ് 4 വിക്കറ്റും അഖിൽ സ്കറിയ മൂന്ന് വിക്കറ്റും നേടിയാണ് കേരളത്തിനായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്.

49.3 ഓവറിൽ ബിഹാര്‍ ഓള്‍ഔട്ട് ആയപ്പോള്‍ 68 റൺസ് നേടിയ ഘനിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഗൗരവ് 30 റൺസും ശിശിര്‍ സാകേത് 34 റൺസും നേടി. ബിഹാര്‍ ഒരു ഘട്ടത്തിൽ 70/0 എന്ന നിലയിലായിരുന്നു.

ഗൗരവിനെ പുറത്താക്കി അഖിൽ സ്കറിയ ബിഹാറിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ബാറ്റിംഗ് അമ്പേ പരാജയം, ആന്ധ്രയോട് കേരളം തോറ്റത് 76 റൺസിന്

വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്ര പ്രദേശിനോട് കേരളത്തിന് തോൽവി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 259/9 എന്ന സ്കോറിൽ കേരളം ഒതുക്കിയെങ്കിലും ബാറ്റിംഗിനിറങ്ങിയ കേരളം 44.1 ഓവറിൽ 183 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

41 റൺസ് നേടിയ അക്ഷയ് ചന്ദ്രന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സച്ചിന്‍ ബേബി 35 റൺസും സിജോമോന്‍ ജോസഫ് 31 റൺസും നേടി പുറത്തായി. ആന്ധ്രയ്ക്ക് വേണ്ടി അയ്യപ്പ ബണ്ടാരുവും നിതീഷ് കുമാര്‍ റെഡ്ഡിയും 3 വീതം വിക്കറ്റ് നേടി. ഹരിശങ്കര്‍ റെഡ്ഡിയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

ആന്ധ്രയെ 259 റൺസിൽ പിടിച്ച് കെട്ടി കേരളം

കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫിയിൽ ആദ്യം ബാറ്റ് ചെയ്ത് 259/9 എന്ന സ്കോര്‍ നേടി ആന്ധ്ര പ്രദേശ്. റിക്കി ഭുയി നേടിയ 46 റൺസിന്റെയും 31 റൺസ് നേടിയ നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവിലാണ് ആന്ധ്ര ഈ സ്കോര്‍ നേടിയത്.

അഭിഷേക് റെഡ്ഡി(31), അശ്വിന്‍ ഹെബ്ബാര്‍(26), ശ്രീകര്‍ ഭരത്(24), കരൺ ഷിന്‍ഡേ(28) എന്നിവര്‍ക്കെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. കേരളത്തിനായി സിജോമോന്‍ ജോസഫും ഫൈസൽ ഫനൂസും മൂന്ന് വീതം വിക്കറ്റ് നേടി.

ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.

രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം, ഗോവയ്ക്കെതിരെ വിജയവുമായി കേരളം

രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയിൽ തകര്‍പ്പന്‍ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗോവ 241 റൺസ് നേടിയപ്പോള്‍ കേരളം 5 വിക്കറ്റ് വിജയം ആണ് നേടിയത്.

74 പന്തിൽ നിന്ന് തന്റെ ശതകം തികച്ച രോഹന്‍ 101 പന്തിൽ നിന്ന് 134 റൺസ് നേടി പുറത്താകുകയായിരുന്നു. 17 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. സച്ചിന്‍ ബേബി 51 റൺസ് നേടിയപ്പോള്‍ കേരളം 38.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. സച്ചിന്‍ ബേബി തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. വത്സൽ ഗോവിന്ദ് 22 റൺസ് നേടി പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഗോവ 241/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 69 റൺസ് നേടിയ ദര്‍ശന്‍ മിസാലും 32 റൺസ് നേടിയ ദീപ്‍രാജ് ഗവോങ്കാറും 34 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും ആണ് ഗോവന്‍ നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി അഖിൽ സക്കറിയ 3 വിക്കറ്റും ബേസിൽ എന്‍പി 2 വിക്കറ്റും നേടി.

സര്‍ഫ്രാസ് ആശുപത്രിയിൽ, മുംബൈയുടെ മത്സരം നഷ്ടമായി, ടീം സര്‍വീസസിനോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ സര്‍ഫ്രാസ് ഖാന്‍ മുംബൈയ്ക്കായി ഇറങ്ങിയില്ല. താരം തലേ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാലാണ് ഇത്. കിഡ്നി സ്റ്റോൺ സംബന്ധമായ വേദന കാരണം ആണ് താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

സര്‍വീസസിനെതിരെയുള്ള മത്സരത്തിൽ മുംബൈ 264 റൺസ് നേടിയെങ്കിലും മത്സരം സര്‍വീസസ് എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്

വിജയ് ഹസാരെ കിരീടം ഹിമാചൽ പ്രദേശിന്, തമിഴ്നാടിനെ വീഴ്ത്തി ആദ്യ ദേശീയ കിരീടം

വിജയ് ഹസാരെ കിരീടം ഹിമാചൽ പ്രദേശ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ തമിഴ്നാടിനെ ആണ് ഹിമാചൽ പരാജയപ്പെടുത്തിയത്. വെളിച്ച കുറവിനാൽ രണ്ടാം ഇന്നുങ്സിന്റെ 48ആം ഓവറിൽ അവസാനിപ്പിക്കേണ്ടി വന്ന കളിയിൽ വി ജെ ഡി മെത്തേഡ് പ്രകാരമാണ് ഹിമാൽ വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് കാർത്തികിന്റെ സെഞ്ച്വറിയുടെ മികവിൽ 314 റൺസ് എടുത്തിരുന്നു. 103 പന്തിൽ നിന്നാണ് ദിനേഷ് കാർത്തിക് 114 റൺസ് എടുത്തത്. ഇന്ദ്രജിത്ത് 80 റൺസ് എടുത്തും ഷാറൂഖ് ഖാൻ 21 പന്തിൽ 42 റൺസ് എടുത്തും തമിഴ്നാടിന് കരുത്തായി. ഹിമാചലിനായി ജസ്വാൽ 4 വിക്കറ്റും ധവാൻ 3 വിക്കറ്റും എടുത്തു.

ചെയ്സിന് ഇറങ്ങിയ ഹിമാചൽ 47.3 ഓവറിക് 299 റൺസിൽ നിൽക്കെയാണ് കളി വെളിച്ച കുറവ് മൂലം നിർത്തിവെക്കേണ്ടി വന്നത്. വി ജെ ഡി മെത്തേഡ് പ്രകാരം 11 റൺസിന് ഹിമാചൽ വിജയിച്ചു. ഹിമാചലിനായി ഓപ്പണർ അറോര 134 പന്തിൽ 136 റൺസ് എടുത്ത് പുറത്താകാതെ നിന്നു. അവസാനം 23 പന്തിൽ 42 റൺസ് എടുത്ത റിഷി ധവാൻ വിജയം എളുപ്പമാക്കി. ഹിമാചലിന്റെ ആദ്യ വിജയ് ഹസാരെ കിരീടമാണിത്.

അനായാസ വിജയത്തോടെ സൗരാഷ്ട വിജയ് ഹസാരെ സെമിയിൽ

വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്ര ഇന്ന് വിദർഭയെ പരാജയപ്പെടുത്തി. ഏഴു വിക്കറ്റുകൾക്കായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത വിദർഭക്ക് ആകെ 150 റൺസ് എടുക്കാനെ ആയുള്ളൂ. വാങ്കെടെ നേടിയ 72 റൺസ് ആയിരുന്നു വിദർഭയുടെ ടോപ്സ്കോർ. വേറെ ആരും ഇന്ന് വിദർഭ ബാറ്റിങ് നിരയിൽ തിളങ്ങിയില്ല. ഉനദ്കട്, ജനി ജഡേജ, യുവ്രാജ് എന്നിവർ സൗരാഷ്ട്രയ്ക്കായി ഇന്ന് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ടാമത് ബാറ്റി ചെയ്ത സൗരാഷ്ട്ര 30ആം ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. സൗരാഷ്ട്രക്ക് വേണ്ടി 77 റൺസ് എടുത്ത് മങ്കടും 41 റൺസ് എടുത്ത വാസവദയും പുറത്താകാതെ നിന്നു. സെമിയിൽ തമിഴ്നാടിനെ ആകും സൗരാഷ്ട്ര നേരിടുക.

സെമിക്ക് മുന്നേ കേരളം വീണു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ഇന്ന് സർവീസസിനെ നേരിട്ട കേരളം ഏഴു വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളത്തിന്റെ ബാറ്റിംഗ് നിരാശപ്പെടുത്തിയിരുന്നു. ആകെ 175 റൺസ് എടുക്കാനെ കേരളത്തിന് ആയുരുന്നുള്ളൂ.

രണ്ടാമത് ബാറ്റുചെയ്ത സർവീസസ് 31ആം ഓവറിലേക്ക് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം നേടി. സർവീസസിനായി ഓപ്പണർ രവി ചൗഹാൻ 95 റൺസ് എടുത്തു. 65 റൺസ് എടുത്ത് പുറത്താകാതെ നിന്ന രജതും സർവീസസിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ഇന്ന് ടോസ് നഷ്ടമായ ശേഷം ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 24/2 എന്ന നിലയിലേക്ക് വീണ ടീമിനെ മൂന്നാം വിക്കറ്റിൽ രോഹന്‍ കുന്നുമ്മലും വിനൂപ് മനോഹരനും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 81 റൺസ് നേടിയെങ്കിലും 41 റൺസ് നേടിയ വിനൂപിനെ നഷ്ടമായതോടെ കേരളം വീണ്ടും തകരുന്ന കാഴ്ചയാണ് കണ്ടത്.

105/2 എന്ന നിലയിൽ നിന്ന് 150/5 എന്ന നിലയിലേക്കും പിന്നീട് 161/7 െന്ന നിലയിലേക്കും കേരളം തകര്‍ന്നു. രോഹന്‍ ആറാം വിക്കറ്റായി വീഴുമ്പോള്‍ താരം 85 റൺസാണ് നേടിയത്.

40.4 ഓവറിൽ കേരളം 175 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ സര്‍വീസസ്സിന് വേണ്ടി ദിവേശ് ഗുരുദേവ് പതാനിയ 3 വിക്കറ്റ് നേടി. അഭിഷേക്, പുൽകിത് നാരംഗ് രണ്ട് വിക്കറ്റും നേടി.

ഇനി സെമിയിൽ ഹിമാചലിനെ ആകും സർവീസസ് നേരിടുക.

സെമി മോഹങ്ങള്‍ തുലാസ്സിൽ, കേരളം തകര്‍ന്നു

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

24/2 എന്ന നിലയിലേക്ക് വീണ ടീമിനെ മൂന്നാം വിക്കറ്റിൽ രോഹന്‍ കുന്നുമ്മലും വിനൂപ് മനോഹരനും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 81 റൺസ് നേടിയെങ്കിലും 41 റൺസ് നേടിയ വിനൂപിനെ നഷ്ടമായതോടെ കേരളം വീണ്ടും തകരുന്ന കാഴ്ചയാണ് കണ്ടത്.

105/2 എന്ന നിലയിൽ നിന്ന് 150/5 എന്ന നിലയിലേക്കും പിന്നീട് 161/7 െന്ന നിലയിലേക്കും കേരളം തകര്‍ന്നു. രോഹന്‍ ആറാം വിക്കറ്റായി വീഴുമ്പോള്‍ താരം 85 റൺസാണ് നേടിയത്.

40.4 ഓവറിൽ കേരളം 175 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ സര്‍വീസസ്സിന് വേണ്ടി ദിവേശ് ഗുരുദേവ് പതാനിയ 3 വിക്കറ്റ് നേടി. അഭിഷേക്, പുൽകിത് നാരംഗ് രണ്ട് വിക്കറ്റും നേടി.

സര്‍വീസസ്സിന് ടോസ്, കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ആദ്യ ബാറ്റിംഗ്. ടോസ് നഷ്ടമായ കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ സര്‍വീസസ്സ് ആവശ്യപ്പെടുകയായിരുന്നു.

സെമി ലക്ഷ്യമാക്കിയിറങ്ങുന്ന കേരളം ഇന്ന് സഞ്ജു സാംസണിൽ നിന്ന് വലിയൊരു ഇന്നിംഗ്സാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഓള്‍റൗണ്ട് പ്രകടനം ആണ് കേരളത്തിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത്.

കേരളം: Sanju Samson (C) (W), Jalaj Saxena, Basil Thampi, Manu Krishnan, Sachin Baby, Vishnu Vinod, Mohammed Azharuddeen, Nidheesh M D, Vinoop Sheela Manoharan, Rohan S Kunnummal, Sijomon Joseph,

സര്‍വീസസ്സ്: Abhishek,Rajat Paliwal (C),Rahul Singh,Devender Lohchab (W),Diwesh Gurdev Pathania,Raj Bahadur Pal,Pulkit Narang,Lakhan Singh,Mohit Ahlawat,Ravi Chauhan,Mumtaz Qadir

Exit mobile version