ശക്തരായ സൗരാഷ്ട്രയെ മറികടന്ന് ജമ്മു കാശ്മീര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫിയില്‍ ശക്തരായ സൗരാഷ്ട്രയെ മറികടന്ന് വിജയം സ്വന്തമാക്കി ജമ്മു കാശ്മീര്‍. റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, ജയ്ദേവ് ഉനഡ്കട് തുടങ്ങിയ മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ജമ്മുവിനെതിരെ ജയം നേടാനാകാതെ സൗരാഷ്ട്ര മടങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട് 267/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ഒരോവര്‍ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി ജമ്മു 6 വിക്കറ്റ് ജയം സ്വന്തമാക്കി.

85* റണ്‍സ് നേടിയ അര്‍പിത് വാസവഡയാണ് ടീമിന്റെ ടോപ് സ്കോറര്‍ പുജാര(27), ഉത്തപ്പ(20), ജഡേജ(13) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ ആറാം വിക്കറ്റില്‍ ആര്‍പിതിനൊപ്പമെത്തിയ പ്രേരക് മങ്കഡ്(67) ആണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്. കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്.

തിരിച്ച് ജമ്മു നായകന്‍ പര്‍വേസ് റസൂല്‍(67*) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അഹമ്മദ് ബാന്‍ഡി(65), ശുഭം പുന്ദിര്‍(55) എന്നിവരോടൊപ്പം 30 റണ്‍സ് വീതം നേടി ബന്‍ദീപ് സിംഗും ജതിന്‍ വാദ്വനും തിളങ്ങി. 6 പന്ത് ശേഷിക്കെയാണ് ജമ്മു കാശ്മീര്‍ വിജയം സ്വന്തമാക്കിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി കമലേഷ് മക്വാന മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial