അഫ്ഗാനിസ്ഥാന്റെ ജൈത്രയാത്രയ്ക്ക് വിരാമം, ഓസ്ട്രേലിയ ഫൈനലില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമി മത്സരത്തില്‍ ഇതുവരെ മികച്ച കളി പുറത്തെടുത്ത് വന്ന അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 181 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്ട്രേലിയ 37.3 ഓവറില്‍ 182 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടി. ജാക്ക് എഡ്വേര്‍ഡ്സ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നേറിയില്ല. അഫ്ഗാന്‍ നിരയില്‍ ഇക്രം അലി ഖില്‍ മാത്രമാണ് തിളങ്ങിയത്. 80 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്വന്തമാക്കിയത്. റഹ്മാനുള്ള(20) ആണ് രണ്ടാമത്തെ മികച്ച സ്കോറര്‍. നാല് വിക്കറ്റ് നേടി ജോനാഥന്‍ മെര്‍ലോ ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 72 റണ്‍സുമായി ജാക്ക് എഡ്വേര്‍ഡ്സ് നയിച്ചു. ജേസണ്‍ സംഘ(26), പരം ഉപ്പല്‍(32*), നഥാന്‍ മക്സ്വീനി(22*) എന്നിവരും ടീമിന്റെ വിജയം ഉറപ്പാക്കി. ഖൈസ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial