“ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ ഭയമായിരുന്നു”

ദുലീപ് ട്രോഫിയിൽ മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡിനെതിരെയും വി.വി.എസ് ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ തനിക്ക് ഭയമായിരുന്നെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ദുലീപ് ട്രോഫി മത്സരത്തിൽ ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയുമാണ് ബൗൾ ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ താൻ ഭയപെട്ടുവെന്നും ഉമേഷ് യാദവ് പറഞ്ഞു.

ഇത്രയും സമ്മർദ്ദ ഘട്ടത്തിൽ മികച്ച സ്പെൽ എറിയാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. അന്നത്തെ സൗത്ത് സോൺ മത്സരത്തിൽ താൻ അഞ്ച് വിക്കറ്റ് നേടുകയും മത്സരത്തിൽ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും വിക്കറ്റ് നേടുകയും ചെയ്തത് തന്റെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്‌തെന്ന് ഉമേഷ് യാദവ് പറഞ്ഞു.

എല്ലാവർക്കും കഠിനമായ ജീവിതമാണെന്നും ആർക്കും കാര്യങ്ങൾ എളുപ്പമല്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. എന്നാൽ ജീവിതത്തിൽ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് പ്രവർത്തിച്ചാൽ ജയം തേടിയെത്തുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

Exit mobile version