Picsart 23 09 18 14 52 32 298

സിറാജ് 10 ഓവറും എറിഞ്ഞേനെ, പരിശീലകൻ ഇടപെട്ടാണ് തടഞ്ഞത് എന്ന് രോഹിത്

ഇന്ത്യയുടെ പരിശീലകൻ ഇടപെട്ടതിനെത്തുടർന്ന് ആണ് മുഹമ്മദ് സിറാജ് 10 ഓവർ ഇന്നലെ എറിയാതിരുന്നത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് ഓവറുകൾ സിറാജ് എറിഞ്ഞിരുന്നു. 6 വിക്കറ്റും നേടി. സിറാജ് 10 ഓവറും എറിയാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ അത് താരത്തിന് പരിക്കേൽക്കാനുള്ള കാരണം ആകും എന്ന ഭയത്തിൽ ഇന്ത്യൻ ടീം പരിശീലകൻ അദ്ദേഹത്തെ തടയുക ആയിരുന്നു എന്ന് രോഹിത് പറഞ്ഞു.

“അദ്ദേഹം ആ സ്പെല്ലിൽ 7 ഓവർ ബൗൾ ചെയ്തു. 7 ഓവറുകൾ ധാരാളമാണ്. അവൻ ബൗൾ ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു, പക്ഷേ അവനെ തടയണമെന്ന് ഞങ്ങളുടെ പരിശീലകനിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. പന്തെറിയാൻ അവൻ വളരെ താല്ലര്യവാനായിരുന്നു, പക്ഷേ അത് ഏതൊരു ബൗളറുടെയും ബാറ്ററുടെയും സ്വഭാവമാണ്. പക്ഷേ അവിടെയാണ് പരിശീലകരുടെ ജോലി വരുന്നത്.” രോഹിത് ശർമ്മ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version