മാപ്പപേക്ഷയുമായി ഷാനണ്‍ ഗബ്രിയേല്‍, എന്താണ് താന്‍ പറഞ്ഞതെന്നും ഗബ്രിയേല്‍

ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തി സസ്പെന്‍ഷന്‍ വാങ്ങിച്ച വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേല്‍ റൂട്ടിനോട് മാപ്പ് അപേക്ഷിച്ചു. പൊടുന്നനെയുള്ള പ്രവൃത്തിയാണതെന്നും അതിന് തന്നോട് മാപ്പ് നല്‍കണമെന്നുമാണ് ഗബ്രിയേല്‍ തന്റെ പ്രസ്താവനയില്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ വേണ്ടിയാണ് താന്‍ ഈ മാര്‍ഗ്ഗത്തിലേക്ക് പൊടുന്നനെ നീങ്ങിയതെന്നും ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞു.

താന്‍ തന്റെ ടീമംഗങ്ങളോടും ഇംഗ്ലണ്ട് ടീമംഗങ്ങളോടും പ്രത്യേകിച്ച് ജോ റൂട്ടിനോടും മാപ്പ് അപേക്ഷിക്കുകയാണെന്നും താന്‍ ഉദ്ദേശിച്ചതല്ലെങ്കിലും പറഞ്ഞത് മോശം പ്രയോഗമായിരുന്നുവെന്നും അതിന് തന്നോട് ക്ഷമിക്കണമെന്നും ഗബ്രിയേല്‍ അപേക്ഷിക്കുന്നു.

താന്‍ ബൗളിംഗിനു തയ്യാറെടുക്കുമ്പോള്‍ അനായാസം ബാറ്റ് വീശുകയായിരുന്നു ജോ റൂട്ട് തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ താന്‍ പെട്ടെന്ന്, “എന്തിനാണ് ചിരിക്കുന്നത്, ആണുങ്ങളില്‍ താല്പര്യമുണ്ടോ” എന്ന് ചോദിക്കുകയായിരുന്നുവെന്നും ഗബ്രിയേല്‍ മനസ്സ് തുറന്നു. സ്റ്റംപ് മൈക്കില്‍ അത് കേട്ടില്ലെങ്കിലും ഗേ ആവുന്നത് ഒരു തെറ്റല്ല, അത് ആക്ഷേപിക്കുവാന്‍ ഉപയോഗിക്കരുതെന്ന റൂട്ടിന്റെ മറുപടി ഏവരും കേട്ടിരുന്നു. അതിനു താന്‍ അതില്‍ എനിക്ക് പ്രശ്നമില്ല, എന്നെ നോക്കി ചിരിക്കുന്നത് നിര്‍ത്തണമെന്നാണ് പ്രതികരിച്ചതെന്നും ഗബ്രിയേല്‍ പറയുന്നു.

മാച്ച് ഫീസിന്റെ 75% പിഴയും 3 ഡീമെിറ്റ് പോയിന്റും നേടിയ താരത്തിനു വിന്‍ഡീസ് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നാല് മത്സരങ്ങളിലും കളിയ്ക്കാനാകില്ല.

Exit mobile version