പിച്ച് കണ്ടപ്പോള്‍ തന്നെ വിജയം പ്രതീക്ഷിച്ചു, കാരണം തങ്ങളുടെ സ്പിന്നര്‍മാര്‍ ബംഗ്ലാദേശിനെക്കാള്‍ മികച്ചവര്‍

പിച്ച് കണ്ട നിമിഷം തന്നെ തങ്ങള്‍ ഈ മത്സരത്തില്‍ വിജയ പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ് മുഹമ്മദ് നബി. പിച്ച് പരിശോധനയ്ക്ക് ശേഷം ഇരു ടീമുകളിലെയും സ്പിന്നര്‍മാരെ പരിഗണിച്ച് മത്സരം നാലാം ദിവസം അവസാനിക്കുമെന്നാണ് തങ്ങള്‍ വിലയിരുത്തിയത്. മഴയില്ലായിരുന്നുവെങ്കില്‍ അത് തന്നെ സംഭവിക്കുമായിരുന്നു. തങ്ങളുടെ സ്പിന്നര്‍മാര്‍ അവരുടെ സ്പിന്നര്‍മാരെക്കാള്‍ മികച്ചതാണെന്നതിനാല്‍ തന്നെ പിച്ച് കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചുവെന്നും നബി വ്യക്തമാക്കി.

റഷീദ് ഖാനെ ഈ സാഹചര്യങ്ങളില്‍ നേരിടുക ഏറെ പ്രയാസകരമാണെന്നും വളരെ വ്യത്യസ്തമായ ബൗളര്‍ ആണ് താരമെന്നും നബി പറഞ്ഞു. താനും റഷീദും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ തങ്ങളുടെ ബൗളിംഗ് അവിടുള്ളവര്‍ക്ക് സുപരിചിതമാണെങ്കിലും റഷീദ് ഖാനെ കളിക്കുക പ്രയാസകരമായി തന്നെ തുടരുകയാണെന്നും മുഹമ്മദ് നബി വ്യക്തമാക്കി.

Exit mobile version