ജലജ് സക്സേനയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

കേരളത്തിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ വക പാരിതോഷികം. കേരളത്തിനു വേണ്ടി പുറത്തെടുക്കുന്ന മികച്ച പ്രകടനത്തിനുള്ള അനുമോദനമായാണ് ഒരു ലക്ഷം രൂപ ബോര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രഞ്ജി സീസണിലും കേരളത്തിന്റെ ചാമ്പ്യന്‍ താരമായി മാറിയ ജലജ് ഈ സീസണില്‍ ആന്ധ്രയ്ക്കെതിരെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കേരളത്തിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ ജലജ് സക്സേന ആന്ധ്രയെ രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിനു എറിഞ്ഞിടുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. എട്ട് വിക്കറ്റുകളാണ് താരം തന്റെ 21.3 ഓവറില്‍ നിന്ന് 45 റണ്‍സ് വിട്ടു നല്‍കി നേടിയത്.

രഞ്ജി സീസണിലെ ആദ്യ ജയം, ആന്ധ്രയെ കേരളം പരാജയപ്പെടുത്തിയത് 9 വിക്കറ്റിനു

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്ന് ഫലം നേടുവാന്‍ സാധിക്കാതെ പോയ കേരളത്തിനു ആന്ധ്രയ്ക്കെതിരെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം 115 റണ്‍സിനു ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം കേരളം 13 ഓവറില്‍ നിന്ന് 43 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഒരു വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 16 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്ക് പുറത്തായപ്പോള്‍ ജലജ് സക്സേന(19*), രോഹന്‍ പ്രേം(8*) എന്നിവര്‍ ക്രീസില്‍ വിജയ സമയത്തുണ്ടായിരുന്നു.

നേരത്തെ 102/8 എന്ന നിലയില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ആന്ധ്ര 115 റണ്‍സിനു ഓള്‍ഔട്ട് ആയി. 32 റണ്‍സ് നേടിയ റിക്കി ഭുയിയെ അക്ഷയ് കെസി പുറത്താക്കിയപ്പോള്‍ അവസാന വിക്കറ്റായ വിജയ കുമാറിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. സക്സേനയുടെ രണ്ടാം ഇന്നിംഗ്സിലെ എട്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

രഞ്ജി ട്രോഫിയിൽ കേരളം ജയത്തിനരികെ

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രാദേശിനെതിരെ ജയത്തോട് അടുത്ത് കേരളം. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗിൽ തകർച്ച നേരിട്ടിട്ടും ബൗളിങ്ങിൽ തിരിച്ചടിച്ചാണ് കേരളം മത്സരത്തിൽ ആധിപത്യം നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആന്ധ്ര പ്രാദേശിന്‌ രണ്ട് വിക്കറ്റ് ബാക്കി നിൽക്കെ വെറും 28 റൺസിന്റെ ലീഡാണ് ഉള്ളത്.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 328 റൺസിൽ അവസാനിച്ചിരുന്നു. ഒരു വേള ഒരു വിക്കറ്റിന് 241 റൺസ് എന്ന നിലയിൽ നിന്നാണ് കേരളം 328 റൺസിന്‌ ഓൾ ഔട്ട് ആയത്. 133 റൺസ് എടുത്ത ജലജ് സക്‌സേനയും 56 റൺസ് എടുത്ത അരുൺ കാർത്തിക്കും 47 റൺസ് എടുത്ത രോഹൻ പ്രേമുമാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്.

തുടർന്ന് 74 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗിസ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രപ്രദേശ് ജലജ് സക്സേനക്ക് മുൻപിൽ മുട്ടുമടക്കുകയായിരുന്നു. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ആന്ധ്ര പ്രദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എടുത്തിട്ടുണ്ട്. 7 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തത്.

മധ്യ നിര തകർന്നു, രഞ്ജിയിൽ കേരളത്തിന് ലീഡ്

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രാദേശിനെതിരെ ലീഡ് നേടി കേരളം. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുത്തിട്ടുണ്ട്. 58 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്. ഒരു വിക്കറ്റിന് 241 എന്ന നിലയിൽ നിന്നാണ് വിക്കറ്റ് വലിച്ചെറിഞ്ഞ കേരള മധ്യ നിര ആന്ധ്രാ പ്രാദേശിന്‌ മത്സരത്തിൽ നേരിയ പ്രതീക്ഷ കൊടുത്തത്.

സഞ്ജു സാംസൺ റൺ ഒന്നും എടുക്കാതെ പുറത്തായപ്പോൾ 21 റൺസ് എടുത്ത സച്ചിൻ ബേബിക്കും 20 റൺസ് എടുത്ത ജഗദീഷിനും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. 4 റൺസ് എടുത്ത സൽമാൻ നിസാറും 15 റൺസ് എടുത്ത അക്ഷയ് ചന്ദ്രനുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. നേരത്തെ കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ ജലജ് സക്‌സേനയുടെയും അർദ്ധ സെഞ്ചുറി നേടിയ അരുൺ കാർത്തികിന്റെയും പിൻബലത്തിലാണ് കേരളം ലീഡ് നേടിയത്. ജലജ് സക്‌സേന 133 റൺസ് എടുത്തു പുറത്തായപ്പോൾ കാർത്തിക് 56 റൺസും രോഹൻ പ്രേം 47 റൺസും എടുത്തു പുറത്തായി.

ആന്ധ്രാ ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മനീഷ് ഗോളമാരു ആണ് മികച്ച് നിന്നത്.

ജലജ് സക്സേനയ്ക്ക് ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക്

രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. ആന്ധ്രയുടെ റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 27 റണ്‍സ് പിന്നിലായി 227 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്. 56 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്.

127 റണ്‍സുമായി ജലജ് സക്സേനയും 34 റണ്‍സ് നേടി രോഹന്‍ പ്രേമുമാണ് കേരളത്തിനായി ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് ഖാനാണ് ആന്ധ്രയ്ക്കായി ഏക വിക്കറ്റ് നേടിയത്. 11 ബൗണ്ടറി അടക്കമായിരുന്നു ജലജ് സക്സേനയുടെ 127 റണ്‍സ്. 217 പന്തുകളാണ് താരം നേരിട്ടത്.

കേരളത്തിനു മികച്ച തുടക്കം

ആന്ധ്രയെ രണ്ടാം ദിവസം 254 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളം 79/0 എന്ന നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ കടക്കുകയായിരുന്നു. ജലജ് സക്സേനയും അരുണ്‍ കാര്‍ത്തിക്കും അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

സക്സേന 42 റണ്‍സ് നേടിയപ്പോള്‍ അരുണ്‍ കാര്‍ത്തിക്ക് 34 റണ്‍സ് നേടി നില്‍ക്കുന്നു. നേരത്തെ തലേ ദിവസത്തെ സ്കോറായ 225/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആന്ധ്രയുടെ ഇന്നിംഗ്സ് 254 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

സന്ദീപ് വാരിയറും ബേസില്‍ തമ്പിയും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. 18 റണ്‍സ് നേടിയ ഷൊയ്ബ് മുഹമ്മദ് ഖാനിനെ പുറത്താക്കി ബേസില്‍ തമ്പിയാണ് കേരളത്തിനു ഇന്നത്തെ ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഏറെ വൈകാതെ അയ്യപ്പ ഭണ്ഡാരുവിനെ(14) പുറത്താക്കി സന്ദീപ് വാരിയര്‍ ആന്ധ്രയെ പുറത്താക്കുകയായിരുന്നു.

അക്ഷയ് കെസി നാലും ബേസില്‍ തമ്പി മൂന്നും സന്ദീപ് വാര്യര്‍ രണ്ടും വിക്കറ്റാണ് കേരളത്തിനായി നേടിയിട്ടുള്ളത്.

നാല് വിക്കറ്റുമായി അക്ഷയ് കെസി, റിക്കി ഭുയിയ്ക്ക് ശതകം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം റിക്കി ഭുയി ശതകവുമായി ആന്ധ്രയ്ക്കായി പൊരുതിയെങ്കിലും ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആന്ധ്ര 8 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയിട്ടുള്ളത്. 109 റണ്‍സ് നേടി പുറത്തായ റിക്കി ഭുയിയുടെ ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയ അക്ഷയ് കെസിയാണ് കേരള നിരയിലെ ടോപ് സ്കോറര്‍.

ശിവ് ചരണ്‍ സിംഗ് 45 റണ്‍സ് നേടി. അക്ഷയ്ക്ക് പുറമേ ബേസില്‍ തമ്പി രണ്ട് വിക്കറ്റും ജലജ് സക്സേന, സന്ദീപ് വാര്യര്‍ എന്നിവര്‍ ഒരു വിക്കറ്റുമാണ് കേരളത്തിനായി നേടിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഷൊയ്ബ് മുഹമ്മദ് ഖാന്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്. 89.3 ഓവര്‍ ആണ് ആന്ധ്ര ഒന്നാം ദിവസം ബാറ്റ് ചെയ്തത്.

ബേസില്‍ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി ആന്ധ്ര

കേരളത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മികച്ച തുടക്കവുമായി ആന്ധ്ര. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ 18/2 എന്ന നിലയിലേക്ക് വീണ ആന്ധ്രയെ മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് നേടിയ രവി തേജ-റിക്കി ഭുയി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. എന്നാല്‍ 24 റണ്‍സ് നേടിയ തേജയുടെ വിക്കറ്റ് അക്ഷയ് കെസി വീഴ്ത്തിയതോടെ ആദ്യ ദിവസം ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

49 റണ്‍സില്‍ നില്‍ക്കുന്ന റിക്കി ഭുയിയുടെ പ്രകടനമാണ് ആന്ധ്ര നിരയിലെ ശ്രദ്ധേയമായ പ്രകടനം. കേരളത്തിനായി അക്ഷയ് കെസിയ്ക്ക് പുറമേ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി.

ഡല്‍ഹി നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍

യുവ തലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് ഡല്‍ഹിയുടെ നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. ടീമിന്റെ ഹിമാച്ചലിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനു ഒരാഴ്ച മുമ്പാണ് ഗംഭീറിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച ഗംഭീര്‍ മികച്ച ഫോമില്‍ കളിക്കുകയും ചെയ്തിരുന്നു.

കേരളത്തിനെതിരെ 151 റണ്‍സും ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരെ 104 റണ്‍സും ഉള്‍പ്പെടെ മികവ് പുലര്‍ത്താനും ഗംഭീറിനായിരുന്നു. നിതീഷ് റാണ ടീമിന്റെ നായക സ്ഥാനത്തേക്ക് വരുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ധ്രുവ ഷോറെ ഉപ നായകനും ആവും.

പോയിന്റുകള്‍ പങ്കുവെച്ച് കേരളവും ഹൈദ്രാബാദും

മൂന്നാം ദിവസം മഴ കവര്‍ന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. ഹൈദ്രാബാദും കേരളവും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കുകയായിരുന്നു. ആദ്യ രണ്ട് ദിവസം ബാറ്റ് ചെയ്ത കേരളം 495/6 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തുവെങ്കിലും മത്സരത്തിന്റെ മൂന്നാം ദിവസം ഏതാനും ഓവറുകള്‍ മാത്രമേ നടന്നുള്ളു.

ഹൈദ്രാബാദിനെ ഓള്‍ഔട്ട് ആക്കി ബോണ്‍സ് പോയിന്റ് നേടുകയെന്ന കേരളത്തിന്റെ ലക്ഷ്യം ഹൈദ്രാബാദ് ബാറ്റ്സ്മാന്മാര്‍ ചേര്‍ന്ന് ചെറുക്കുകയായിരുന്നു. മത്സരത്തില്‍ 134/5 എന്ന നിലയിലേക്ക് വീണ ശേഷം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിവസം 228/5 എന്ന നിലയില്‍ ഹൈദ്രാബാദ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് അവസാനിക്കാത്തതിനാലാണ് ഓരോ പോയിന്റുമായി ടീമുകള്‍ പിരിഞ്ഞത്.

അവസാന സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദ്രാബാദ് മുന്നോട്ട് നീങ്ങിയത്. കൈവിരലിനു പരിക്കേറ്റ് ശേഷം പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച സുമന്ത് കൊല്ലയും 56 റണ്‍സ് നേടിയ സന്ദീപുമാണ് ഹൈദ്രാബാദിന്റെ രക്ഷകരായത്.

കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ട് വിക്കറ്റും സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മഴ കവര്‍ന്ന മൂന്നാം ദിവസം എറിയാനായത് ഏതാനും ഓവറുകള്‍ മാത്രം

കേരളവും ഹൈദ്രാബാദും തമ്മിലുള്ള രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ വില്ലനായി മഴ. മത്സരത്തിന്റെ മൂന്നാം ദിവസം വെറും 20 ഓവര്‍ മാത്രമാണ് എറിയാനായത്. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ രണ്ട് സെഷനുകളും പൂര്‍ണ്ണമായി നഷ്ടപ്പെട്ട ശേഷം ഹൈദ്രാബാദ് 30/1 എന്ന നിലയില്‍ മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

അക്ഷത് റെഡ്ഢിയെ(3) സന്ദീപ് വാര്യര്‍ പുറത്താക്കിയപ്പോള്‍ തന്മയ് അഗര്‍വാല്‍ 24 റണ്‍സും രോഹിത് റായഡു 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. കേരളത്തിന്റെ 495/6 ഡിക്ലയര്‍ എന്ന സ്കോര്‍ പിന്തുടര്‍ന്ന് ഹൈദ്രാബാദ് നിലവില്‍ 465 റണ്‍സ് പിന്നിലാണ്.

ഡിക്ലയറേഷനുമായി കേരളം, നേടിയത് 495 റണ്‍സ്

വിഎ ജഗദീഷും സച്ചിന്‍ ബേബിയും ശതകങ്ങള്‍ നേടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളം. രണ്ടാം ദിവസം കളി പല തവണ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ടുവെങ്കിലും കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 231/4 എന്ന നിലയില്‍ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളംം അഞ്ചാം വിക്കറ്റില്‍ 182 റണ്‍സാണ് നേടിയത്.

147 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സാകേത് ആണ് ഹൈദ്രാബാദിനു ഒരു ബ്രേക്ക് നല്‍കിയത്. സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ സാകേത് നേടുന്ന മൂന്നാമത്തെ വിക്കറ്റായിരുന്നു അത്. 404/6 എന്ന നിലയില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് വിഎ ജഗദീഷ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

113 റണ്‍സ് നേടി ജഗദീഷും 48 റണ്‍സ് നേടി അക്ഷയ് ചന്ദ്രനും ക്രീസില്‍ നില്‍ക്കവെയാണ് കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നത്. അതേ സമയം ഹൈദ്രാബാദ് ഇന്നിംഗ്സിന്റെ ഒരോവര്‍ പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി വീണ്ടും തടസ്സപ്പെടുകയും മത്സരത്തിന്റെ രണ്ടാം ദിവസം നേരത്തെ അവസാനിപ്പിക്കുകയും ആയിരുന്നു. ഹൈദ്രാബാദ് ഒരു റണ്‍സാണ് നേടിയിട്ടുള്ളത്.

Exit mobile version