Picsart 24 01 19 12 37 24 061

ഛത്തീസ്‌ഗഢിന്റെ 4 വിക്കറ്റ് നഷ്ടം, ലീഡെന്ന പ്രതീക്ഷയിൽ കേരളം

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഛത്തീസ്‌ഗഢ് കേരളത്തിനെതിരെ 100-4 എന്ന നിലയിൽ‌. അവർ ഇപ്പോഴും കേരളത്തിന് 150 റൺസ് പിറകിലാണ്‌. 50 റൺസുമായി സഞ്ജീത് ദേശായിയും 1 റണ്ണുമായി എക്നാതും ആണ് ക്രീസിൽ ഉള്ളത്. കേരളത്തിനായി നിധീഷ് 2 വിക്കറ്റും ബേസിൽ തമ്പിയും ജലജ് സക്സേനയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ കേരളം 350 റൺസിന് ഓളൗട്ടായിരുന്നു. ആദ്യ ഇന്നിംഗ്സിൽ നല്ല രീതിയിൽ ബാറ്റു ചെയ്ത കേരളത്തിനായി നാലുപേർ അർദ്ധ സെഞ്ച്വറി നേടി. ഇന്ന് മുഹമ്മദ് അസറുദ്ദീൻ ആണ് അർധ സെഞ്ച്വറി നേടിയത്. മുഹമ്മദ് അസറുദ്ദീൻ 104 പന്തൽ 85 റൺസ് എടുത്തു. 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്.

നേരത്തെ റോഹൻ പ്രേം 54 റൺസും സഞ്ജു സാംസൺ 57 റൺസും എടുത്തിരുന്നു.. 91 റൺസ് എടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ ആയത്. വിഷ്ണു വിനോദ് 40 റൺസും എടുത്തു. ബീഹാറിനായി ആശിഷ് ചൗഹാൻ നാല് വിക്കറ്റും രവി കിരൺ അജയ് മണ്ടാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.

Exit mobile version