Site icon Fanport

ലീഡിനരികെ ഇന്ത്യ, ക്രീസില്‍ നിലയുറപ്പിച്ച് ഋഷഭ് പന്തും അജിങ്ക്യ രഹാനെയും

വിന്‍ഡീസിനെ 311 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 308/4 എന്ന നിലയില്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു. പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനു ശേഷം പുജാരയെയും വിരാട് കോഹ്‍ലിയെയും(45) പുറത്താക്കി ശക്തമായ തിരിച്ചുവരവ് വിന്‍ഡീസ് മത്സരത്തില്‍ നടത്തിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ അജിങ്ക്യ രഹാനെ-ഋഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.

വിന്‍ഡീസ് സ്കോറിനു 3 റണ്‍സ് മാത്രം പിന്നിലായാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ നിലകൊള്ളുന്നത്. പൃഥ്വി ഷാ 53 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ(75*), ഋഷഭ് പന്ത് എന്നിവര്‍ പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. 120 പന്തില്‍ 85 റണ്‍സാണ് പന്തിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഇന്ത്യ ഇതുവരെ 146 റണ്‍സാണ് നേടിയിട്ടുള്ളത്.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷാനണ്‍ ഗബ്രിയേല്‍, ജോമെല്‍ വാരിക്കന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version