യുഎഇയിലെ ക്യാമ്പ് ഗുണം ചെയ്തു – നബി

ബംഗ്ലാദേശ് ടെസ്റ്റിന് മുമ്പ് പത്ത് ദിവസം അബുദാബിയില്‍ നടത്തിയ പരിശീലന ക്യാമ്പ് ഏറെ ഗുണം ചെയ്തുവെന്ന് പറഞ്ഞ് മുഹമ്മദ് നബി. അവിടെ എത്തിയ ആദ്യ അഞ്ച് ദിവസം കളിക്കാര്‍ക്ക് വളരെ മോശം അന്തരീക്ഷമായിരുന്നുവെന്ന് നബി പറഞ്ഞു. 46-47 ഡിഗ്രി ചൂട് കാരണമായിരുന്നു ഇത്. എന്നാല്‍ അതിന് ശേഷം ബംഗ്ലാദേശിലേക്ക് എത്തിയപ്പോള്‍ ഇത്രയും അധികം ചൂടില്ലാത്തതിനാല്‍ വേഗം തന്നെ സാഹചര്യങ്ങളുമായി ഇണങ്ങുവാന്‍ ടീമിന് സാധിച്ചുവെന്നും നബി പറഞ്ഞു.

ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ മികച്ചതായിരുന്നുവെന്നും അതിനാല്‍ തന്നെയാണ് ബൗളിംഗിലും ബാറ്റിംഗിലും ടീമംഗങ്ങള്‍ ഒരു പോലെ തിളങ്ങിയതെന്നും അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. ഇരു ഇന്നിംഗ്സുളിലും മികച്ച സ്കോറുകള്‍ നേടുവാന്‍ ടീമിന് സാധിച്ചിരുന്നുവെന്നും ഇബ്രാഹിമിനെ പോലെയുള്ള യുവ താരം തനിക്ക് ലഭിച്ച അവസരം മുതലാക്കിയത് ഏറെ ആഹ്ലാദം പകരുന്നുവെന്നും നബി പറഞ്ഞു.

ബംഗ്ലാദേശില്‍ എ ടീമിനൊപ്പം സന്ദര്‍ശിച്ച താരമാണ് ഇബ്രാഹിം, അന്ന് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇപ്പോള്‍ ഈ ടെസ്റ്റിലും മികവ് പുലര്‍ത്തിയ താരം ടെസ്റ്റ് ക്രിക്കറ്റിന് താന്‍ അനുയോജ്യനാണെന്ന് തെളിയിച്ചുവെന്നും അഫ്ഗാനിസ്ഥാന്‍ താരം അഭിപ്രായപ്പെട്ടു.

Exit mobile version