ആദ്യ സെഷനില്‍ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ആബിദ് അലി(16), ക്യാപ്റ്റന്‍ അസ്ഹര്‍ അലി എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായിരിക്കുന്നത്. റണ്ണെടുക്കാതെയാണ് പാക് നായകന്റെ മടക്കം. ഇടയ്ക്ക് മഴ ചെറിയ തടസ്സം സൃഷ്ടിച്ചുവെങ്കിലും അധികം വൈകാതെ മത്സരം പുനരാരംഭിക്കുകയായിരുന്നു.

25 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 53 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയട്ടുള്ളത്. 27 റണ്‍സ് നേടിയ ഷാന്‍ മക്സൂദിന് കൂട്ടായി 4 റണ്‍സുമായി ബാബര്‍ അസം ആണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റ് നേടി.

Exit mobile version