സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനെ ബാറ്റിംനയച്ച് റെനഗേഡ്സ്

ബിഗ് ബാഷ് ഏഴാം സീസണിലെ 16ാം മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ടോസ്. ടോസ് നേടിയ റെനഗേഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ച് സിഡ്നി സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു. നാല് മത്സരങ്ങളില്‍ നാലും തോറ്റ സിഡ്നി സിക്സേര്‍സ് പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് റെനഗേഡ്സ് ടൂര്‍ണ്ണമെന്റ് തുടങ്ങിയത്.

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ടോം കൂപ്പര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, പീറ്റര്‍ നെവില്‍, നിക് മാഡിന്‍സണ്‍, ജോര്‍ദ്ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയല്‍ സാംസ്, മിക്കി എഡ്‍വാര്‍ഡ്സ്, വില്യം സോമെര്‍വില്ലേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം കുടിപ്പിച്ചത്. മണ്‍റോയുടെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 243 റണ്‍സ് നേടുകയായിരുന്നു.

10 സിക്സും 3 ബൗണ്ടറിയും സഹിതം 53 പന്തില്‍ നിന്നാണ് 104 റണ്‍സ് മണ്‍റോ നേടിയത്. 5 ബൗണ്ടറിയും 2 സിക്സും സഹിതം 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗുപ്ടിലും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് നേടിയത്. 20ാം ഓവറിന്റെ ആദ്യ പന്തിലാണ് മണ്‍റോ പുറത്തായത്. ടോം ബ്രൂസ്(23), കെയിന്‍ വില്യംസണ്‍(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബേ ഓവലില്‍ മാനം രക്ഷിക്കാനായി വെസ്റ്റിന്‍ഡീസ്, ലക്ഷ്യം ആദ്യ ജയം

ബേ ഓവലില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റും ഏകദിനങ്ങളും തോറ്റ വെസ്റ്റിന്‍ഡീസിനു ടി20 പരമ്പര സമനിലയിലാക്കുവാനുള്ള അവസരമാണ് ഇന്നത്തേത്. പുതുവര്‍ഷ ദിവസം നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സെത്ത് റാന്‍സിനു പകരം ട്രെന്റ് ബൗള്‍ട്ട് ന്യൂസിലാണ്ട് ഇലവനില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്പ്സ്, ടോം ബ്രൂസ്, അനാരു കിച്ചന്‍, മിച്ചല്‍ സാന്റനര്‍, ഡഗ് ബ്രേസ്‍വെല്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്

വെസ്റ്റിന്‍ഡീസ്: ചാഡ്വിക് വാള്‍ട്ടണ്‍, ക്രിസ് ഗെയില്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, റോവമന്‍ പവല്‍, ആഷ്‍ലി നഴ്സ്, റയാദ് എമ്രിറ്റ്, ജെറോം ടെയിലര്‍, സാമുവല്‍ ബദ്രീ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അടുത്ത സീസണ്‍ മുതല്‍ ആഭ്യന്തര മത്സരങ്ങള്‍ പുതുവത്സര ദിവസത്തിലുണ്ടാവില്ല

ഡിസംബര്‍ 31, ജനുവരി 1 തീയ്യതികളില്‍ ആഭ്യന്തര മത്സരങ്ങള്‍ വയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഇത്തവണ രഞ്ജി ട്രോഫി ഫൈനല്‍ ഡിസംബര്‍ 29നു ആണ് ആരംഭിച്ചത്. വിദര്‍ഭയ്ക്ക് പുതുവര്‍ഷം മധുരമേറിയതായത് രഞ്ജി ട്രോഫി വിജയത്തോടു കൂടിയായിരുന്നു. എന്നാല്‍ താരങ്ങള്‍ വിശേഷ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും അതിനാല്‍ ഇത്തരം തീയ്യതികളില്‍ അടുത്ത വര്‍ഷം മുതല്‍ മത്സരങ്ങളുണ്ടാവില്ലെന്നും ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന അറിയിച്ചു.

നിലവില്‍ ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളുടെ അന്ന് മത്സരമില്ലെന്ന് ബിസിസിഐ ഉറപ്പാക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍: താരങ്ങളെ നിലനിര്‍ത്തല്‍ തത്സമയം കാണാം

ഐപിഎലും അതുമായി ബന്ധപ്പെട്ട ഏതൊരു സംഭവും ആരാധകരില്‍ അതിരു കവിഞ്ഞ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വ്യക്തമായ പ്ലാനിംഗോടു കൂടി കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ ചിലത്. ഐപിഎല്‍ മെഗാ ലേലം ഈ മാസം അവസാനം നടക്കാനിരിക്കേയാണ് മറ്റൊരു ഐപിഎല്‍ അനുബന്ധ ഇവന്റുമായി സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ജനുവരി 4നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസാന തീയ്യതിയാണെന്നിരിക്കെ അതൊരു പ്രത്യേകം ലൈവ് ഇവന്റായി തന്നെ സ്റ്റാര്‍ ആരാധകരുടെ മുന്നില്‍ എത്തിക്കുകയാണ്. ജനുവരി 4നു ഇന്ത്യന്‍ സമയം 6.50നു ആരംഭിക്കുന്ന സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി 1 എന്നിവയില്‍ പ്രേക്ഷകര്‍ക്ക് കാണാം. ഇതിനു പുറമേ ഹോട്ട്സ്റ്റാറിലും നിലനിര്‍ത്തല്‍ പ്രക്രിയ വീക്ഷിക്കാവുന്നതാണ്.

2018-2022 സീസണിലേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്വന്തമാക്കിയത്. കൊടുത്ത പൈസ മുതലാക്കുവാനുള്ള സ്റ്റാറിന്റെ ശ്രമങ്ങളാണ് ഐപിഎല്‍ നിലനിര്‍ത്തല്‍ നടപടികള്‍ വരെ നമ്മുടെ തീന്മേശയിലേക്ക് എത്തിക്കുന്നതില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

എല്ലാ ടീമുകള്‍ക്കും മൂന്ന് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം ലഭിക്കും. കൂടാതെ ലേല സമയത്ത് “റൈറ്റ് ടു മാച്ച്” കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെയും നിലനിര്‍ത്തുവാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുന്‍ ഇന്ത്യന്‍ താരത്തിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നു

മുന്‍ ഇന്ത്യന്‍ താരവം ലെഗ്-സ്പിന്നറുമായ നരേന്ദ്ര ഹിര്‍വാനിയുടെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നു. അച്ഛനെപ്പോലെ ലെഗ് സ്പിന്നര്‍ ആയ മിഹിര്‍ ഹിര്‍വാനി തന്നെയാണ് വാര്‍ത്ത സ്പോര്‍ട്സ്റ്റാര്‍ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന മിഹിര്‍ 2015/16 സീസണിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. 13 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിഹിര്‍ 45 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മിഹിറിനെ ടീമിലേക്ക് തിരഞ്ഞെടുത്തതോടെ നരേന്ദ്ര ഹിര്‍വാനി തന്റെ മധ്യപ്രദേശ് സെലക്ടര്‍ പദവി രാജി വയ്ക്കുകയായിരുന്നു. ഇതിനു മുമ്പും ഐപിഎല്‍ ലേലങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും മിഹിറിനെ ഒരു തന്നെ ടീമിലെടുത്തിരുന്നില്ല. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ ട്രയല്‍സിനു വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രയല്‍സിലും ഇനി നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും പ്രഭാവമുണ്ടാക്കാനാകും തന്റെ ശ്രമമെന്നും മിഹിര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിന്‍ ഓസ്ട്രേലിയന്‍ ടീമില്‍, മാക്സ്‍വെല്‍ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കിയാണ് സെലക്ടര്‍മാര്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. മാത്യൂ വെയിഡിനു തന്റെ ഏകദിന കീപ്പര്‍ സ്ഥാനം നഷ്ടമായി. പ്രതീക്ഷിച്ച പോലെ ടിം പെയിനിനാണ് ടീമിലിടം ലഭിച്ചത്. നീണ്ട് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിക്കില്‍ നിന്ന് മോചിതനായി ക്രിസ് ലിന്‍ ഓസ്ട്രേലിയന്‍ ടീമിലെത്തുന്നത്. ക്രിസ് ലിന്‍ ആണ് മാക്സ്വെല്ലിന്റെ ഇടം പിടിച്ചത്. ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ സ്ഥാനം മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കാണ്.

ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, ജൈ റിച്ചാര്‍ഡ്സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആഡം സംപ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനങ്ങളിലും പെയിനിനെ കീപ്പറാക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഷസിനു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിനങ്ങളിലും വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം പെയിനിനു നല്‍കാനുറച്ച് ഓസ്ട്രേലിയ. ജനുവരി 14നു എംസിജിയില്‍ ആരംഭിക്കുന്ന് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ കീപ്പറായി പെയിനിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകകപ്പിനു 18 മാസം മാത്രം ശേഷിക്കെ മാത്യു വെയിഡിനു ഏറെക്കുറെ ഓസ്ട്രേലിയന്‍ കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ടി20യില്‍ ഓസ്ട്രേലിയന്‍ കീപ്പറായ ടിം പെയിന്‍ ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ കുപ്പായം അണിയുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ആഷസില്‍ പെയിനിന്റെ തിരഞ്ഞെടുക്കല്‍ ഒട്ടേറെ പേരെ നെറ്റിചുളിക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശകരെ വായടപ്പിക്കുന്ന പ്രകടനമാണ് പെയിന്‍ വിക്കറ്റിനു പിന്നില്‍ പുറത്തെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെയിന്‍ അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനം കളിക്കുന്നത്. യുവ താരം അലക്സ് കാറേയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വാനിനെ കളിയാക്കി വാര്‍ണര്‍

മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിനെ ട്വിറ്ററില്‍ കളിയാക്കി. സ്വാനിന്റെ കമന്ററിയെ കളിയാക്കിയാണ് വാര്‍ണര്‍ ട്വീറ്റിട്ടത്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 3-0 നു തോറ്റത്തോടെ സ്വാന്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നാണ് താരം കളിയാക്കി ട്വീറ്റ് ചെയ്തത്.

2013ല്‍ ആഷസ് പരമ്പര തോറ്റപ്പോള്‍ ഇംഗ്ലണ്ട് ടീമിലംഗമായിരുന്ന സ്വാന്‍ പരമ്പരയ്ക്കിടെ വിരമിയ്ക്കുകയായിരുന്നു. ഇംഗ്ലണ്ട് 5-0 നു വൈറ്റ് വാഷ് ചെയ്യപ്പെട്ട ടൂര്‍ണ്ണമെന്റില്‍ 3-0 നു പരമ്പര നഷ്ടമായപ്പോളാണ് സ്വാന്‍ കരിയര്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകര്‍ക്ക് തങ്ങളുടെ ഫസ്റ്റ് ജഴ്സി രൂപകല്പന ചെയ്യാന്‍ അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2018ലേക്ക് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതുമയാര്‍ന്ന ഒരു ഉപായം സ്വീകരിച്ചിരിക്കുന്നു. ആരാധകരോട് തങ്ങളുടെ ഫസ്റ്റ് ജഴ്സ് രൂപകല്പന ചെയ്യാനായി പങ്കു ചേരുവാനാണ് രാജസ്ഥാന്‍ റോയല്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 3 2018 വരെ നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് മികച്ച ഡിസൈനുകള്‍ ഭാഗ്യമുണ്ടെങ്കില്‍ ടീമിന്റെ ഫസ്റ്റ് ജഴ്സിയായി മാറിയേക്കാമെന്നാണ് അറിയുന്നത്.

#RRHamariJersey എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു വേണം മത്സരത്തില്‍ പങ്കെടുക്കുവാന്‍ എന്ന് ടീം അറിയിച്ചിട്ടുണ്ട്. ജനുവരി 25നു ആവും ഫല പ്രഖ്യാപനം. മത്സരത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.rajasthanroyals.com/rrhamarijersey-terms-conditions

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെ വിജയത്തിലേക്ക് നയിച്ച് മക്കല്ലവും ക്രിസ് ലിന്നും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം-ക്രിസ് ലിന്ന് കൂട്ടുകെട്ട് നേടിയ 10 റണ്‍സാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 32 പന്തുകള്‍ ശേഷിക്കെയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നല്‍കിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹീറ്റ് മറികടന്നത്. 101 റണ്‍സ് നേടിയ മക്കല്ലം-ക്രിസ് ലിന്‍ കൂട്ടുകെട്ടാണ് വിജയത്തിനു അടിത്തറ പാകിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു ടീമിനു കൂറ്റന്‍ വിജയം സാധ്യമാക്കി. 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായെങ്കിലും ലിന്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. തന്റെ ബൗളിംഗ് പ്രകടനത്തിനു മിച്ചല്‍ സ്വെപ്സണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിരുന്നു. മാക്സ്വെല്‍ 39 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേര്‍സണ്‍ 30 റണ്‍സ് നേടി. യസീര്‍ ഷായും മിച്ചല്‍ സ്വെപ്സണും ആണ് ഹീറ്റിനായി തിളങ്ങിയത്. സ്പെപ്സണ്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യസീര്‍ ഷാ 16 റണ്‍സാണ് തന്റെ നാലോവര്‍ ക്വാട്ടയില്‍ വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

142 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റിനായി 27 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച ബ്രണ്ടന്‍ മക്കല്ലമാണ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ചത്. ക്രിസ് ലിന്‍ പതിവിനു വിപരീതമായി മെല്ലെയാണ് തുടങ്ങിയത്. 63 പന്തില്‍ തങ്ങളുടെ ശതക കൂട്ടുകെട്ടും സഖ്യം കുറിച്ചു. തൊട്ടടുത്ത പന്തില്‍ 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായതോടെ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ലിയാം ബോവിനാണ് വിക്കറ്റ്. 30 പന്തുകള്‍ നേരിട്ട മക്കല്ലം 7 ബൗണ്ടറിയും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മക്കല്ലം പുറത്തായ ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ക്രിസ് ലിന്‍ തന്റെ അര്‍ദ്ധ ശതകം 40 പന്തില്‍ പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറിയും 3 സിക്സുമാണ് 63 റണ്‍സ് നേടിയ ലിന്‍ അടിച്ചു കൂട്ടിയത്. 46 പന്തുകളാണ് ഇതിനായി ലിന്‍ നേരിട്ടത്.  മക്കല്ലം പുറത്തായ ശേഷം എത്തിയ ജോ ബേണ്‍സ് 18 റണ്‍സുമായി ക്രീസില്‍ ലിന്നിനു മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version