ന്യൂസിലാണ്ട് 348 റണ്‍സിന് പുറത്ത്, 183 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാമിന്നിംഗ്സില്‍ നൂറ് കടന്ന് ഇന്ത്യ

ഇന്ത്യയ്ക്കെതിരെ 183 റണ്‍സിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം216/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനായി വാലറ്റത്തില്‍ നിന്നുള്ള മികവാര്‍ന്ന പ്രകടനമാണ് ടീമിന്റെ 348 റണ്‍സിലേക്ക് എത്തിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഡോം(43), കൈല്‍ ജൈമിസണ്‍(44), ട്രെന്റ് ബോള്‍ട്ട്(38) എന്നിവരുടെ നിര്‍ണ്ണായക പ്രകടനങ്ങളാണ് ന്യൂസിലാണ്ടിന് മത്സരത്തില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബോളിംഗിലും ബാറ്റിംഗിലും തിളങ്ങിയ കൈല്‍ ജൈമിസണ്‍ ആണ് ന്യൂസിലാണ്ട് നിരയില്‍ നിര്‍ണ്ണായകമായി മാറിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടിയിട്ടുണ്ട്. മയാംഗ് അഗര്‍വാല്‍ തന്റെ അര്‍ദ്ധ ശതകം(58) നേടിയെങ്കിലും മറ്റു താരങ്ങള്‍ വേഗത്തില്‍ പുറത്താകുകയായിരുന്നു. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

Exit mobile version