സബ്ബീര്‍ റഹ്മാനു മേല്‍ പിഴ ചുമത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ കളി കാണാനെത്തിയൊരാളെ മര്‍ദ്ദിച്ചതിനു സബ്ബീര്‍ റഹ്മാനു വിലക്കും പിഴയും. താരത്തിന്റെ ദേശീയ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് 20 ലക്ഷം ടാക്ക പിഴയും ആറ് മാസത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കും ചുമത്തുകയായിരുന്നു. ഇത് താരത്തിനുള്ള അവസാന അവസരമാണെന്നും ഒരുവട്ടം കൂടി ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്കാവും ഫലമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഇന്നിംഗ്സ് ബ്രേക്കിനിടെ തനിക്ക് നേരെ ശബ്ദമുണ്ടാക്കിയ ഒരു കാണിയ്ക്കെതിരെ സബ്ബീര്‍ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് മാച്ച് റഫറിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ട്. സൈഡ് സ്ക്രീനിനു പിന്നില്‍ നടന്ന സംഭവം റിസര്‍വ് അമ്പയറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിനു ശേഷം സംഭവം മാച്ച് റഫറിയെ അറിയിക്കുകയും സംഭവത്തെ കുറിച്ച് വിശദീകരണം മാച്ച് റഫറി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടും മാന്യമായ രീതിയില്ലല്ല താരം പെരുമാറിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇതിനു മുമ്പും താരം ഒന്നു രണ്ട് തവണ ഇത്തരത്തില്‍ മോശം കാരണങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version