Site icon Fanport

ആദ്യ സെഷനില്‍ കരുതലോടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരുടെ പ്രതിരോധം ഭേദിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. മെല്ലയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കാനായത് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകം(51*) തികച്ചപ്പോള്‍ 26 റണ്‍സാണ് ഡീന്‍ എല്‍ഗാര്‍ നേടിയത്. 27 ഓവറുകളാണ് ആദ്യ സെഷനില്‍ ഇന്ത്യ എറിഞ്ഞത്. അഞ്ച് ബൗളര്‍മാരെയാണ് ഇതുവരെ കോഹ്‍ലി ഉപയോഗിച്ചത്.

നേത്തെ മൂന്ന് മാറ്റങ്ങളോടു കൂടിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് അവസാന നിമിഷം പരിക്കേറ്റപ്പോള്‍ പകരം പാര്‍ത്ഥിവ് പട്ടേല്‍ ടീമിലെത്തി. ശിഖര്‍ ധവാനെ മാറ്റി കെഎല്‍ രാഹുലിനു അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറിനെ മാറ്റി ഇഷാന്ത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തിയത് ക്രിക്കറ്റ് ആരാധകരുടെ നെറ്റി ചുളുക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version