Site icon Fanport

മാര്‍ക്ക് വുഡിന് മുന്നിൽ തകര്‍ന്ന് ന്യൂസിലാണ്ട്, കോൺവേയുടെ ചെറുത്ത്നില്പ് തുടരുന്നു

ന്യൂസിലാണ്ടിനെതിരെ രണ്ടാം ദിവസം ശക്തമായ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോൾ ന്യൂസിലാണ്ട് 314/7 എന്ന നിലയിലാണ്. ഹെന്‍റി നിക്കോൾസിനെ പുറത്താക്കി മാര്‍ക്ക് വുഡാണ് ന്യൂസിലാണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 61 റൺസാണ് നിക്കോൾസ് നേടിയത്. അധികം വൈകാതെ വാട്ളിംഗിനെയും മാ‍ര്‍ക്ക് വുഡ് പുറത്താക്കിയപ്പോൾ ഒല്ലി റോബിൻസൺ കോളിൻ ഡി ഗ്രാന്‍ഡോമിനെ വീഴ്ത്തി.

മിച്ചൽ സാന്റനറുടെ വിക്കറ്റും മാര്‍ക്ക് വുഡ് നേടിയപ്പോൾ ന്യൂസിലാണ്ട് 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്ക് നിലംപതിക്കുന്ന കാഴ്ചയാണ് കണ്ടത്. 179 റൺസ് നേടി ഡെവൺ കോൺവേയ്ക്ക് മറുവശത്ത് ഈ കാഴ്ച കണ്ട് കൊണ്ടുനില്‍ക്കാനേ സാധിച്ചുള്ളു.

Conwaymarkwood

ലഞ്ചിന് പിരിയുമ്പോൾ 7 റൺസ് നേടിയ കൈൽ ജാമിസൺ ആണ് ഡെവൺ കോൺവേയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡും ഒല്ലി റോബിൻസണും മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version